യുഎസ് കോൺഗ്രസിൽ ഇസ്രായേൽ ലോബിക്ക് സ്വാധീനം നഷ്ടപ്പെടുന്നുവെന്ന് ട്രംപ്

മാർച്ചിൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ ഒരു പോളിൽ പൊതുജനങ്ങൾക്കിടയിൽ ഇസ്രായേലിനുള്ള പിന്തുണ ഗണ്യമായി കുറഞ്ഞതായി പുറത്തുവന്നിരുന്നു

Update: 2025-09-03 04:06 GMT

വാഷിംഗ്‌ടൺ: യുഎസ് കോൺഗ്രസിൽ ഇസ്രായേൽ ലോബിക്ക് ഒരു കാലത്ത് ഉണ്ടായിരുന്ന സ്വാധീനം ഇനിയില്ലെന്ന് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച ഡെയ്‌ലി കോളറിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇസ്രായേൽ ലോബി ആധിപത്യം സ്ഥാപിച്ചിരുന്ന ഒരു കാലത്തെ ട്രംപ് അഭിമുഖത്തിൽ ഓർമിച്ചു. എന്നാൽ ഇസ്രായേൽ രാഷ്ട്രത്തിന് ഇനി അമേരിക്കൻ രാഷ്ട്രീയക്കാരുടെ മേൽ നിയന്ത്രണം ഇല്ലെന്ന് ട്രംപ് അവകാശപ്പെട്ടു.

'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ലോബിയായിരുന്നു ഇസ്രായേൽ. അവർക്ക് കോൺഗ്രസിന് മേൽ പൂർണ്ണ നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോൾ അവർക്ക് അങ്ങനെയില്ല.' ട്രംപ് പറഞ്ഞു. മാത്രമല്ല പൊതുജനാഭിപ്രായ പ്രകാരം പ്രത്യേകിച്ച് യുവ റിപ്പബ്ലിക്കൻമാർക്കിടയിൽ ഇസ്രയേലിനോടുള്ള സമീപനത്തിൽ ഒരു മാറ്റം സംഭവിച്ചതായും ട്രംപ് പറഞ്ഞു. മാർച്ചിൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ ഒരു പോളിൽ ഇസ്രായേലിനുള്ള പിന്തുണ ഗണ്യമായി കുറഞ്ഞതായി പുറത്തുവന്നിരുന്നു.

Advertising
Advertising

കോൺഗ്രസിൽ ഇസ്രായേലിനുള്ള 'ഇരുമ്പുചീട്ടുള്ള' പിന്തുണ ഇപ്പോൾ കഴിഞ്ഞകാല കാര്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. എഈ മാറ്റം ഉണ്ടായിരിക്കുമ്പോഴും ഇസ്രായേലിന് വേണ്ടി തന്നെക്കാൾ കൂടുതൽ ആരും ചെയ്തിട്ടില്ലെന്നും ട്രംപ് ഊന്നിപ്പറഞ്ഞു. ഇറാനുമായുള്ള യുദ്ധസമയത്ത് ഇസ്രായേൽ 'യുദ്ധത്തിൽ ജയിക്കുകയാണെന്നും എന്നാൽ പബ്ലിക് റിലേഷൻസിന്റെ ലോകം' നഷ്ടപ്പെടുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ഇസ്രായേലിനെക്കുറിച്ചുള്ള ചർച്ചകൾ വളർന്നുവരുന്നതിനിടെയാണ് ട്രംപിന്റെ പരാമർശങ്ങൾ. ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ ജോർജിയ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീൻ അടുത്തിടെ ഗസ്സയിലെ ഇസ്രായേലിന്റെ നടപടികളെ വംശഹത്യയാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഒരു യുഎസ് സഖ്യകക്ഷി എന്ന നിലയിൽ ഇസ്രായേലിന്റെ വിശ്വാസ്യതയെ ട്രംപ് മുൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനനും ചോദ്യം ചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ വിശ്വാസയോഗ്യമല്ലെന്ന് അദ്ദേഹം ആരോപിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News