ഇനി രാജാവിൻ്റെ നാളുകളാണ്..! സ്റ്റൈലിഷ് ലുക്കില്‍ ദുൽഖർ സൽമാൻ; 'കിംഗ് ഓഫ് കൊത്ത' സെക്കൻറ് ലുക്ക് പോസ്റ്റർ

മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ സ്റ്റാർ ദുൽഖർ സൽമാൻ ചലച്ചിത്രലോകത്ത് ഇന്ന് പതിനൊന്ന് വർഷം പിന്നിടുകയാണ്

Update: 2023-02-03 15:29 GMT
Advertising

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ് എന്റർടൈനർ ചിത്രം "കിംഗ് ഓഫ് കൊത്ത"യുടെ സെക്കൻറ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിലാണ് സെക്കൻറ് ലുക്ക് പോസ്റ്ററിൽ ദുൽഖർ എത്തിയിരിക്കുന്നത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ് എന്റർടൈനർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് പോസ്റ്റർ ഉറപ്പു തരുന്നു. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ ഒരു താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായിട്ടാണ് ചിത്രം തീയറ്ററുകളിൽ എത്തുക.

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ സ്റ്റാർ ദുൽഖർ സൽമാൻ ചലച്ചിത്രലോകത്ത് ഇന്ന് പതിനൊന്ന് വർഷം പിന്നിടുകയാണ്. നായകൻ എന്നതിലുപരി ഗായകനായും നിർമ്മാതാവായും തിളങ്ങുന്ന ദുൽഖർ സൽമാൻ ഇപ്പോൾ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തൻ്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയിട്ടുണ്ട്.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം - നിമീഷ് രവി, സ്ക്രിപ്റ്റ് - അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ - ശ്യാം ശശിധരൻ, മേക്കപ്പ് - റോണെക്സ് സേവിയർ,വസ്ത്രാലങ്കാരം - പ്രവീൺ വർമ്മ, സ്റ്റിൽ - ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. കിംഗ് ഓഫ് കൊത്തയിൽ സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖർ കൈകാര്യം ചെയ്യുന്നു. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് പോസ്റ്റർ തന്നെ ഉറപ്പുനൽകുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ - പ്രതീഷ് ശേഖർ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News