സുരാജിന്‍റെ നായികയാകാന്‍ ഡബ്ള്യൂ.സി.സിയില്‍ നിന്നും ആരെയും കിട്ടിയില്ല; പരിഹാസവുമായി അലന്‍സിയര്‍

ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ ഡബ്ള്യൂ.സി.സിയെക്കുറിച്ച് അലന്‍സിയര്‍ നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്

Update: 2022-06-13 05:54 GMT

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെവൻ. ചിത്രത്തിൽ പൊലീസ് കഥാപാത്രമായാണ് സുരാജ് എത്തുന്നത്. ജാഫർ ഇടുക്കി, ജോയ് മാത്യു, സുദേവ് നായർ, അലൻസിയാർ, വിനയ പ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ ഡബ്ള്യൂ.സി.സിയെക്കുറിച്ച് അലന്‍സിയര്‍ നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്.

പത്രസമ്മേളനത്തില്‍ മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്ന് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ചോദ്യം ഉയർന്നിരുന്നു. സുരാജിന്‍റെ മറുപടിക്ക് പിന്നാലെ അലന്‍സിയര്‍ നല്‍കിയ ഉത്തരമാണ് ചര്‍ച്ചയാകുന്നത്. വിനയ പ്രസാദിന്‍റെ കഥാപാത്രത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ 'വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം എന്‍റെ അമ്മയായിട്ടാണ്. സിനിമയിൽ എന്‍റെ വൈഫിനെക്കുറിച്ച് പറയുന്നില്ല. ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നേയുള്ളൂ. ഇതിൽ ഒരു നായിക കഥാപാത്രമില്ല' – എന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് മറുപടി നൽകിയത്.

Advertising
Advertising

''ഡബ്ല്യു.സി.സിയിൽ നിന്ന് ആരെയും വിളിച്ചപ്പോൾ കിട്ടിയില്ല. താങ്കൾക്കെന്താ, കുറേ നേരമായല്ലോ ചോദ്യങ്ങൾ ചോദിച്ച് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ. സുരാജ് വെഞ്ഞാറമൂടിന്‍റെ ഭാര്യയായി അഭിനയിക്കാൻ ഡബ്ല്യു.സി.സിയിൽ നിന്ന് ആരെയും കിട്ടിയില്ല. നിങ്ങൾ എഴുതിക്കോ'' എന്നായിരുന്നു അലൻസിയാർ പറഞ്ഞത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News