'ഈയൊരൊറ്റ കാര്യത്തിനാണ് ഉമ്മ എന്നെ വഴക്ക് പറയാറുള്ളത്'; വാപ്പച്ചിയ്ക്ക് ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍

പിറന്നാള്‍ ദിനത്തില്‍ വാപ്പച്ചിയുമായി ഒരുമിച്ച് എടുത്ത സെല്‍ഫിയുടെ ചിത്രം പങ്കുവെച്ചാണ് ദുല്‍ഖര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

Update: 2022-09-07 14:19 GMT
Editor : ijas
Advertising

മമ്മൂട്ടിയുടെ എഴുപത്തിയൊന്നാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിയുമായി ഒരു സെല്‍ഫി എന്നത് നിസാരമായ കാര്യമാണെന്നറിയാം. എന്നാല്‍ ഞാന്‍ കുറച്ചധികം ചിന്തിക്കുന്ന ആളാണ്. വാപ്പച്ചി പോകുന്ന എല്ലായിടത്തു നിന്നും കേള്‍ക്കുന്ന നിരന്തര അഭ്യര്‍ത്ഥന ഒരു സെല്‍ഫി എടുക്കാമോ എന്നുള്ളതാകും. എല്ലാ വര്‍ഷവും വാപ്പച്ചിയുടെ പിറന്നാള്‍ ദിനത്തിലാണ് എല്ലാ അധിക ചിന്തകളും മാറ്റിവെച്ച് ഒരു സെല്‍ഫി ആവശ്യപ്പെടാറെന്നും ഈയൊരൊറ്റ കാര്യത്തിനാണ് ഉമ്മയുമായി വഴക്ക് കൂടാറെന്നും ദുല്‍ഖര്‍ മനസ്സുതുറന്നു. പിറന്നാള്‍ ദിനത്തില്‍ വാപ്പച്ചിയുമായി ഒരുമിച്ച് എടുത്ത സെല്‍ഫിയുടെ ചിത്രം പങ്കുവെച്ചാണ് ദുല്‍ഖര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ഞാന്‍ ഓര്‍മ്മിക്കുന്നിടത്തോളം വാപ്പച്ചിയുടെ സമയത്തെ കുറിച്ച് ഞാന്‍ നല്ല ബോധവാനായിരുന്നു. വാപ്പച്ചിയോടൊപ്പമുള്ള നിമിഷങ്ങള്‍ അളന്ന് അതില്‍ പരമാവധി എന്‍റേതെന്നതാക്കാന്‍ ശ്രമിക്കാറുണ്ട്.ഏറ്റവും അവസാനം, ഏതെങ്കിലും പ്രധാനപ്പെട്ടതിന് മാത്രമേ ഞാന്‍ വിളിക്കാറ് പോലുമുള്ളൂ. നമുക്ക് ഒരു സെല്‍ഫി എടുത്താലോയെന്ന് ഞാനൊരിക്കലും ചോദിക്കാറില്ല. കാരണം വാപ്പച്ചി പോകുന്നിടത്തെല്ലാം കേള്‍ക്കുന്ന നിരന്തര അഭ്യര്‍ത്ഥന അത് മാത്രമാണെന്ന് എനിക്കറിയാം. അത് ഒരു നിസാരമായ കാര്യമാണെന്നറിയാം പക്ഷേ ഞാനെപ്പോഴും കടന്നു ചിന്തിക്കുന്ന ആളാണ്. ഈയൊരൊറ്റ കാര്യത്തിനാണ് ഉമ്മ എന്നെ എപ്പോഴും വഴക്കുപറയാറുള്ളതും.

എല്ലാ വര്‍ഷവും വാപ്പച്ചിയുടെ പിറന്നാള്‍ ദിവസമാണ് ഞാന്‍ എന്‍റെ അധിക ചിന്തകള്‍ അവസാനിപ്പിച്ച് ഒരുമിച്ചൊരു ചിത്രം പകര്‍ത്താമെന്ന് വാശിപിടിക്കാറ്. ഈ വര്‍ഷവും അതുപോലൊന്ന് സംഭവിച്ചു, വാപ്പച്ചി ഒരുങ്ങി ഇറങ്ങുന്നതിനിടയില്‍ ഒരു ചിത്രം പകര്‍ത്താമെന്ന് തീരുമാനിച്ചു. ഷാനി ആ നിമിഷം മനോഹരമായി ക്യാമറയില്‍ പകര്‍ത്തി.

ഈ നിമിഷങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. നമ്മൾ മാത്രം നമ്മളായി നമ്മുടെ വീട്ടിലിരിക്കുന്ന ഈ നിമിഷങ്ങൾ. പലപ്പോഴും സിനിമകളുടെ ഷൂട്ടിങ് തിരക്കുകളുമായി നമ്മൾ പല നഗരങ്ങളിലായിരിക്കുമെങ്കിലും നമ്മൾ ഒരുമിച്ച് വീട്ടിലെത്തുമ്പോൾ സമയം നിശ്ചലമായിപ്പോകുന്നതായി എനിക്ക് തോന്നാറുണ്ട്. അച്ഛന് ജോലിയിൽ നിന്ന് അവധി കിട്ടുന്ന ദിവസം കാത്തിരുന്ന അതേ കുട്ടിയാണ് ഞാനിപ്പോഴും. വാപ്പച്ചിക്ക് ഏറ്റവും സന്തോഷകരമായ ഒരു ജന്മദിനം നേരുന്നു. വാപ്പച്ചിയാണ് ഞങ്ങളുടെ എല്ലാം.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News