ഋഷഭ് ഷെട്ടിയോട് അസൂയയാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

ഋഷഭ് നന്നായി ജോലി ചെയ്യുന്നതിലാണ് തനിക്ക് അസൂയയെന്നും ആരോഗ്യകരമായ ഒരു മത്സരമായിട്ടാണ് താനിതിനെ കാണുന്നതെന്നും സിദ്ദിഖി കൂട്ടിച്ചേര്‍ത്തു

Update: 2022-12-12 05:47 GMT

മുംബൈ: കാന്താര ഒരുക്കിയ ഋഷഭ് ഷെട്ടിയോട് തനിക്ക് അസൂയയാണെന്ന് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി.ഋഷഭ് നന്നായി ജോലി ചെയ്യുന്നതിലാണ് തനിക്ക് അസൂയയെന്നും ആരോഗ്യകരമായ ഒരു മത്സരമായിട്ടാണ് താനിതിനെ കാണുന്നതെന്നും സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.

ഈ അസൂയ തന്നെ വിരല്‍ത്തുമ്പില്‍ നിര്‍ത്തുകയും കഠിനധ്വാനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കന്നഡ സിനിമകളിൽ അഭിനയിക്കാനും ഋഷഭിനൊപ്പം ജോലി ചെയ്യാനും താന്‍ ആഗ്രഹിക്കുന്നുവെന്നും സിദ്ദിഖി വ്യക്തമാക്കി. നവാസിന്‍റെ അഭിപ്രായങ്ങളോട് പ്രതികരിച്ച ഋഷഭ്, താൻ സിദ്ദിഖിയുടെ നിരവധി സിനിമകൾ കണ്ടിട്ടുണ്ടെന്നും നടന്‍റെ യാത്ര കഠിനാധ്വാനവും പ്രയത്നവും നിറഞ്ഞതാണെന്ന് വിശ്വസിക്കുന്നതായും പറഞ്ഞു. മധ്യവര്‍ഗത്തില്‍ നിന്നും വന്ന ഒരാളായതുകൊണ്ടു തന്നെ സിദ്ദിഖിക്ക് തന്നെ മനസിലാക്കാന്‍ സാധിക്കും. സിദ്ദിഖി തനിക്ക് പ്രചോദനമാണെന്നും ഋഷഭ് കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

അക്ഷത് അജയ് ശർമ്മയുടെ 'ഹദ്ദി'യിലാണ് നവാസുദ്ദീൻ അടുത്തതായി അഭിനയിക്കുന്നത്.ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും. ഇത് കൂടാതെ 'ടിക്കു വെഡ്‌സ് ഷേരു', 'ബോലെ ചുഡിയ' എന്നീ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്.

അതേസമയം കാന്താരയെ അഭിനന്ദിച്ചുകൊണ്ട് മറ്റൊരു ബോളിവുഡ് താരം ഋതിക് റോഷനും രംഗത്തെത്തി. ''കാന്താര കണ്ട് കുറെ കാര്യങ്ങള്‍ പഠിച്ചു. ഋഷഭിന്‍റെ കാഴ്ചപ്പാട് സിനിമയെ അസാധാരണമാക്കുന്നു. കഥ പറഞ്ഞ രീതി, സംവിധാനം, അഭിനയം എല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ക്ലൈമാക്സിലെ രൂപമാറ്റം അതിശയിപ്പിച്ചു. കാന്താര ടീമിന് ബഹുമാനവും അഭിനന്ദനവും'' ഋതിക് ട്വിറ്ററില്‍ കുറിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News