ലൈംഗികാതിക്രമക്കേസ്; അമേരിക്കന്‍ ഗായകന്‍ ആര്‍.കെല്ലിക്ക് 30 വര്‍ഷം തടവ്

55 കാരനായ കെല്ലിയെ ന്യൂയോർക്ക് ജൂറി ശിക്ഷിച്ചതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ബ്രൂക്ക്ലിൻ ഫെഡറൽ കോടതിയുടെ വിധി

Update: 2022-06-30 08:00 GMT

ന്യൂയോര്‍ക്ക്: പെണ്‍കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അമേരിക്കന്‍ ഗായകന്‍ ആര്‍.കെല്ലിക്ക് 30 വര്‍ഷം തടവ് .55 കാരനായ കെല്ലിയെ ന്യൂയോർക്ക് ജൂറി ശിക്ഷിച്ചതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ബ്രൂക്ക്ലിൻ ഫെഡറൽ കോടതിയുടെ വിധി. ജഡ്ജി ആൻ ഡോണലി ബുധനാഴ്ചയാണ് ശിക്ഷ വിധിച്ചത്.

''വിധി ഇതാണ്..ആർ. കെല്ലിക്ക് 30 വർഷം തടവ് വിധിച്ചു," ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഫോര്‍ യു.എസ് അറ്റോർണി ഓഫീസ് ഒരു ട്വീറ്റിൽ പറഞ്ഞു. ഇപ്പോഴും പൊതുജനങ്ങൾക്ക് ഗുരുതരമായ അപകടമുണ്ടാക്കുന്നുവെന്നും കെല്ലിയെ കുറഞ്ഞത് 25 വര്‍ഷമെങ്കിലും അഴിക്കുള്ളിലാക്കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ കെല്ലി ലൈംഗിക കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തന്‍റെ ജനപ്രീതി ഉപയോഗിച്ചാണ് 20 കൊല്ലത്തോളം കെല്ലി സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തത്. തന്‍റെ പരിപാടികള്‍ ആസ്വദിക്കാനെത്തിയവരാണ് കെല്ലിയുടെ ഇരകളിലേറെയും. സംഗീതരംഗത്തെ തുടക്കാക്കാരെ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേനയാണ് പലരെയും വലയില്‍ വീഴ്ത്തിയത്.

''അവന്‍റെ പ്രവൃത്തികള്‍ ധിക്കാരപരവും കൃത്രിമവും നിയന്ത്രിക്കുന്നതും നിർബന്ധിതവുമായിരുന്നു. നിയമത്തോട് അദ്ദേഹം ബഹുമാനം കാണിച്ചിട്ടില്ല," പ്രോസിക്യൂട്ടർമാർ അവരുടെ ശിക്ഷാ കുറിപ്പിൽ എഴുതി. കെല്ലിയുടെ അഭിഭാഷകർ പരമാവധി 17 വർഷം വരെ ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ചിക്കാഗോയിലെ കോടതിയില്‍ ആഗസ്ത് 15ന് മറ്റൊരു കേസിന്‍റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ശിക്ഷാവിധി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News