സിനിമാനിർമാണ മേഖലയിലേക്ക് ചുവട് വെച്ച് വാട്‌സ്ആപ്പും; ആദ്യ ഷോർട്ട് ഫിലിം നാളെ റിലീസ്

വിനോദമേഖലയിലേക്കുള്ള വാട്‍സ്ആപ്പിന്‍റെ ആദ്യ ചുവടുമാറ്റം കൂടിയാണിത്

Update: 2022-09-20 07:20 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: വാട്‌സ്ആപ്പില്ലാത്ത ദിവസത്തെ കുറിച്ച് ചിന്തിക്കാൻപോലുമാവില്ല. സന്ദേശങ്ങൾ കൈമാറുക എന്നതിനിൽ നിന്ന് അപ്പുറത്തേക്ക് നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി വാട്‌സ്ആപ്പ് മാറിക്കഴിഞ്ഞു. എന്നാൽ വാട്‌സ്ആപ്പ് ഒരുപടികൂടി മുന്നേറിയിരിക്കുകയാണ്. മെറ്റയുടെ ഉടമസ്ഥയിലുള്ള കമ്പനി സിനിമാനിർമാണ മേഖലയിലേക്ക് കൂടി കടന്നിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി നിർമിച്ച ആദ്യ ഷോർട്ട് ഫിലിം 'നൈജ ഒഡീസി' ആമസോൺ പ്രൈം വീഡിയോയിലും യൂട്യൂബിലും സെപ്തംബർ 21 ന് പ്രദർശിപ്പിക്കും. 12 മിനിറ്റുള്ളതാണ് ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം. വാട്‍സ്ആപ്പ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

Advertising
Advertising

നൈജീരിയൻ മാതാപിതാക്കൾക്ക് ഗ്രീസിൽ ജനിച്ച എൻബിഎ കളിക്കാരനായ ജിയാനിസ് ആന്ററ്റോകൗൺപോയുടെ കഥയാണ് 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം പറയുന്നത്. അതേസമയം,'നൈജ ഒഡീസി' വാട്‍സ്ആപ്പിനെ പ്രൊമോട്ട് ചെയ്യുന്നതായിരിക്കും.'നമ്മുടെ ബഹുമുഖ ജീവിതത്തെ സ്വീകരിക്കാൻ വാട്‌സ്ആപ്പ് എങ്ങനെ സഹായിക്കുന്നുവെന്ന് കാണിക്കുന്ന കഥയാണ് 'നൈജ ഒഡീസി'. ജീവിതയാത്രക്കിടയിൽ ഏറ്റവും പ്രധാനപ്പെട്ടവരുമായി വാട്‌സ്ആപ്പ് എങ്ങനെ ബന്ധിപ്പിക്കുന്നു എന്നും ഈ ചിത്രത്തിലൂടെ പറഞ്ഞുവെക്കുന്നുണ്ടെന്ന് കമ്പനി വക്താക്കൾ പറഞ്ഞു.

12 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം വാട്ട്സ്ആപ്പിന്റെ യൂട്യൂബ് ചാനൽ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും റിലീസ് ചെയ്യും. സന്ദേശമയക്കാനുള്ള ഉപാധിയെന്നതിൽ നിന്ന് വിനോദമേഖലയിലേക്ക് കൂടിയുള്ള വാട്‍സ്ആപ്പിന്‍റെ ചുവടുമാറ്റം കൂടിയാണിത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News