നരേന്ദ്ര മോദിയെ സ്വീകരിക്കാൻ യുഎഇ ഒരുങ്ങി

Update: 2018-04-20 05:07 GMT
നരേന്ദ്ര മോദിയെ സ്വീകരിക്കാൻ യുഎഇ ഒരുങ്ങി

നാളെ കാലത്ത് ദുബൈ ഒപറ ഹൗസിൽ രണ്ടായിരത്തോളം വരുന്ന ഇന്ത്യക്കാരെ മോദി അഭിസംബോധന ചെയ്യും

പശ്ചിമേഷ്യൻ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ യു.എ.ഇ ഒരുങ്ങി. ഇതു രണ്ടാം തവണയാണ് മോദി യു.എ.ഇയിലെത്തുന്നത്. ഇന്നും നാളെയും യു.എ.ഇയിൽ തങ്ങുന്ന പ്രധാനമന്ത്രി നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവെക്കും.

ഫലസ്തീനിലെ റാമല്ലയിൽ നിന്നും അബൂദബിയിൽ എത്തുന്ന പ്രധാനമന്ത്രിക്ക്വൻസ്വീകരണമാണ്ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് ഇത്തവണത്തെ സന്ദർശനം. യുഎഇ ഭരണാധികാരികളുമായി വിവിധ വിഷയങ്ങളിൽ മോദി ചർച്ച നടത്തും. വിവിധ തുറകളുമായി ബന്ധപ്പെട്ട ഒരു ഡസനിലേറെ കരാറുകളിൽ ഇന്ത്യയും യു.എ.ഇയും ഒപ്പുവെക്കും.

Advertising
Advertising

നാളെ കാലത്ത്ദുബൈ ഒപറ ഹൗസിൽ രണ്ടായിരത്തോളം വരുന്ന ഇന്ത്യക്കാരെ മോദി അഭിസംബോധന ചെയ്യും. തന്റെ ഭരണത്തിൽ ഗൾഫ്, ഇന്ത്യ സഹകരണം മെച്ചപ്പെട്ടതിൽ ഊന്നിയാകും മോദിയുടെ പ്രസംഗം. ദുബൈയിൽ നടക്കുന്ന ആഗോള സർക്കാർ ഉച്ചകോടിയിൽ മോദി മുഖ്യപ്രഭാഷണം നടത്തും. ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് 'ഗസ്റ്റ് ഓഫ് ഓണർ' പദവി നൽകിയിട്ടുണ്ട്. യുഎഇ സർക്കാർ അനുവദിച്ച സ്ഥലത്ത്പണിയാൻ പോകുന്ന കൂറ്റൻ ഹൈന്ദവ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും മോദി സംബന്ധിക്കും.
നാളെ വൈകീട്ട്പ്രധാനമന്ത്രി ഒമാനിലേക്ക്തിരിക്കും. ഇതാദ്യമായാണ് മോദി ഒമാനിൽ സന്ദര്‍ശനത്തിനെത്തുന്നത്. അറബ് ലോകം ഏറെ താൽപര്യത്തോടെയാണ് പ്രധാനമന്ത്രി മോദിയുടെ ഗൾഫ്സന്ദർശനത്തെ ഉറ്റുനോക്കുന്നത്.

Tags:    

Similar News