കനത്ത മഴ; ഒമാനിൽ മലയാളിയുൾപ്പടെ 19 പേർ മരിച്ചു

ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു

Update: 2024-04-15 18:14 GMT
Advertising

 മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുന്നു. രണ്ട് ദിവസങ്ങിലായി പെയ്ത മഴയിൽ മലയാളിയുൾപ്പെടെ 19പേർ മരിച്ചു. ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, മുദൈബി വിലായത്തിലെ സമദ് ഷാൻ വാദിയിൽ അകപ്പെട്ട മുഴുവൻ കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയാതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലീസിൻറെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റയുടെയും നേതൃത്വത്തിൽ ഊർജിതമായ രക്ഷാപ്രവർത്തനമാണ് നടത്തിവരുന്നത്.

വിവിധ ഇടങ്ങളിലായി കുടുങ്ങിയ ആയിരകണക്കിനാളുകളെ രക്ഷിക്കാനായതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. തെക്ക്-വടക്ക് ബാത്തിന, ബുറൈമി, മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലാണ് ശക്തമായ മഴ തുടരുന്നത്. ഏറ്റവും കൂടുതൽ ആൾ നഷ്ടവും നാശവും വരുത്തിയത് വടക്കൻ ശർഖിയ ഗവർണറേറ്റിലാണ്.

വടക്കൻ ശർഖിയയിൽ മരണപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ഒമാനിലെ മന്ത്രിമാരുടെ കൗൺസിൽ യോഗം അനുശോചനം അറയിച്ചു. ഒമാൻ സുൽത്താൻറെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദിയും അനുശോചനം രേഖപ്പെടുത്തി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News