മസ്കത്ത്- അബൂദബി ബസ് സർവീസിന് പ്രിയമേറുന്നു: രണ്ട് മാസത്തിനുള്ളിൽ 7000 യാത്രികർ

കോവിഡിനെ തുടർന്ന് യു.എ.ഇയിലേക്ക് ബസ് സർവീസുകൾ മുവാസലാത്ത് നിർത്തിവച്ചിരുന്നു. ഇതാണ് ഒക്ടോബറിൽ പുനഃരാംഭിച്ചത്.

Update: 2023-12-19 18:52 GMT

മസ്കത്ത്: ഒമാന്റെ ദേശീയ ഗതാ​ഗത കമ്പനിയായ മുവാസലാത്തിന്റെ മസ്കത്ത്- അബൂദബി ബസ് സർവീസിന് പ്രിയമേറുന്നു. രണ്ട് മാസത്തിനുള്ളിൽ 7000 പേരാണ് മസ്കത്ത്- അബൂദബി റൂട്ടിൽ ബസ് യാത്ര നടത്തിയത്.

മസ്കത്ത്- അബൂദബി ബസ് സർവീസ് പുനഃരാംഭിച്ച ഒക്ടോബർ ഒന്ന് മുതൽ നവംബർ 30 വരെയുള്ള കണക്കാണിതെന്ന് അധികൃതർ അറിയിച്ചു. ഇതിൽ 5000 ആളുകൾ നവംബറിലാണ് യാത്ര ചെയ്തത്. കോവിഡിനെ തുടർന്ന് യു.എ.ഇയിലേക്ക് ബസ് സർവീസുകൾ മുവാസലാത്ത് നിർത്തിവച്ചിരുന്നു. ഇതാണ് ഒക്ടോബറിൽ പുനഃരാംഭിച്ചത്.

എന്നാൽ, ദുബൈയിലേക്ക് ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. മസ്കത്ത്- ബുറൈമി- അൽഐൻ വഴി അബൂദബിയിൽ എത്തിചേരുന്ന രീതിയിലാണ് റൂട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത്. വൺവേ ടിക്കറ്റ് നിരക്ക് 11.5 റിയാൽ ആണ്. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും.

ഒമാനിൽ വിസിറ്റ് വിസയിൽ എത്തുന്നവർ ജോലി വിസയിലേക്ക് മാറണമെങ്കിൽ രാജ്യം വിടണമെന്ന നിയമം നടപ്പിൽ വന്നതോടെയാണ് മസ്കത്തിൽ നിന്ന് യു.എ.ഇയിലേക്ക് സർവീസ് നടത്തുന്ന മുവാസലത്ത് ബസിൽ തിരക്കേറി തുടങ്ങിയത്. നിലവിൽ യു.എ.ഇയിലേക്ക് സ്വകാര്യ ബസ് കമ്പനി സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതിലെ യാത്രക്കാർക്ക് വിസ മാറാൻ കഴിയാത്തതാണ് മുവാസലാത്തിൽ തിരക്ക് വർധിക്കാൻ കാരണം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News