ഒമാനിൽ അനധികൃത തപാൽ സേവനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി

ലൈസൻസ് നേടാതെ ഇത്തരം സേവനങ്ങളിൽ ഏർപ്പെട്ടാൽ 1000 റിയാലിൽ കുറയാത്തതും 100000 റിയാലിൽൽ കൂടാത്തതുമായ പിഴ ചുമത്തും

Update: 2022-09-12 17:57 GMT

ഒമാനിൽ അനധികൃത തപാൽ സേവനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. ഇത്തരം തപാൽ സേവന ദാതാക്കൾ അവരുടെ പ്രവർത്തനങ്ങൾ ഉടൻ നിർത്തണമെന്നും അല്ലെങ്കിൽ കർശന നടപടി നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.

ലെറ്ററുകൾ, ചെറിയ പാക്കേജുകൾ, പാഴ്സലുകൾ എന്നിവ പോലുള്ള എല്ലാ ഇനങ്ങളും സ്വീകരിക്കുക, തരംതിരിക്കുക, വിതരണം ചെയ്യുക, എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടേണ്ടത് നിർബന്ധമാണ്.

ലൈസൻസുള്ള കമ്പനികളുടെ ഓഫിസുകൾ, ശാഖകൾ, ആപ്പുകൾ, ഇ-പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ വഴിയാണ് ഈ സേവനങ്ങൾ നൽകുന്നതെങ്കിലും തപാൽ സേവനങ്ങൾക്കായി പ്രത്യേകം ലൈസൻസ് എടുക്കേണ്ടതാണ്. തപാൽ സേവനങ്ങൾ നൽകുന്ന പ്രവർത്തനത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ അല്ലെങ്കിൽ കമ്പനികൾ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയിൽനിന്നുള്ള ലൈസൻസിന് അപേക്ഷിക്കണം.

നിയമത്തിൽ അനുശാസിക്കുന്ന നടപടിക്രമങ്ങളും വ്യവസ്ഥകളും ആർട്ടിക്കിൾ 38 പ്രകാരമുള്ള എക്സിക്യൂട്ടീവ് ചട്ടങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിച്ച ശേഷമായിരിക്കും അധികൃതർ ലൈസൻസ് നൽകുക. ലൈസൻസ് നേടാതെ ഇത്തരം സേവനങ്ങളിൽ ഏർപ്പെട്ടാൽ 1000 റിയാലിൽ കുറയാത്തതും 100000 റിയാലിൽൽ കൂടാത്തതുമായ പിഴ ചുമത്തും. തെറ്റു ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News