ചൈനയുമായി ദീർഘകാല എൽ.എൻ.ജി കൈമാറ്റ കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി

നോർത്ത് ഫീൽഡ് പ്രൊജക്ടുമായി ബന്ധപ്പെട്ട സംയുക്തസംരംഭത്തിന്റെ അഞ്ച് ശതമാനം ഓഹരിയും സിനോപെകിന് ഖത്തർ എനർജി കൈമാറും.

Update: 2023-11-04 15:57 GMT

ദോഹ: ചൈനയുമായി ദീർഘകാല എൽ.എൻ.ജി കൈമാറ്റ കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. 27 വർഷത്തേക്ക് പ്രതിവർഷം മൂന്ന് മില്യൺ മെട്രിക് ടൺ പ്രകൃതി വാതകമാണ് ചൈനീസ് കമ്പനി സിനോപെകിന് ഖത്തർ നൽകുക. ഖത്തറിന്റെ അഭിമാന പദ്ധതിയായ നോർത്ത് ഫീൽഡ് സൌത്തിൽ നിന്നുള്ള പ്രകൃതി വാതകമാണ് സിനോപെകിന് ലഭ്യമാക്കുക. 27 വർഷത്തെ ദീർഘകാല കരാറിൽ ഖത്തർ ഊർജ സഹമന്ത്രി സഅദ് ഷെരീദ അൽ കഅബിയും സിനോപെക് ചെയർമാൻ ഷെങ് യങ്ങും ഒപ്പുവെച്ചു.

നോർത്ത് ഫീൽഡ് പ്രൊജക്ടുമായി ബന്ധപ്പെട്ട സംയുക്തസംരംഭത്തിന്റെ അഞ്ച് ശതമാനം ഓഹരിയും സിനോപെകിന് ഖത്തർ എനർജി കൈമാറും. സിനോപെകുമായി ഈ പ്രൊജക്ടിൽ ഖത്തർ എനർജിയുടെ രണ്ടാമത്തെ കരാറാണിത്. നേരത്തെ 27 വർഷത്തേക്ക് പ്രതിവർഷം 4 മില്യൺ ടൺ എൽ.എൻ.ജി കൈമാറുന്നതിനുള്ള കരാർ ഒപ്പുവെച്ചിരുന്നു. പ്രകൃതി വാതക മേഖലയിലെ തന്നെ ദൈർഘ്യം കൂടിയ കരാറിലാണ് ഖത്തറും ചൈനയും ഒപ്പുവെച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News