Editor - സിറാà´àµ പളàµà´³à´¿à´àµà´à´°
à´®àµà´¡à´¿à´¯à´µàµº ബഹàµà´±àµàµ» à´¬àµà´¯àµà´±àµà´¯à´¿àµ½ റിപàµà´ªàµàµ¼à´àµà´àµ¼. നിരവധി വർഷമായി à´¸àµà´µà´¨à´ à´¤àµà´à´°àµà´¨àµà´¨àµ.
17 മാസത്തിനിടെ സൽമാനിയ എമർജൻസിയിൽ ചികിൽസ തേടിയെത്തിയത് 3,94,363 പേർ
മനാമ: കഴിഞ്ഞ 17 മാസത്തിനിടെ 3,94,363 പേർ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് എമർജൻസിയിൽ ചികിൽസ തേടിയെത്തിയതായി മാനേജ്മെന്റ് വ്യക്തമാക്കി. എമർജൻസി വിഭാഗത്തിന്‍റെ നവീകരണത്തിന് ശേഷവും സെൽഫ് മാനേജ്മെന്റ് പദ്ധതി നടപ്പാക്കിയതിന് ശേഷവുമാണ് ഇത്രയും പേർ ചികിൽസക്കായെത്തിയത്. വ്യക്തിക്കും സമൂഹത്തിനും മെച്ചപ്പെട്ട ചികിൽസ നൽകുന്നതിനും സ്വദേശികൾക്കും വിദേശികൾക്കും വിവേചനമില്ലാതെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും കോംപ്ലക്സ് പ്രതിജ്ഞാബദ്ധമാണ്. കോവിഡ് കാലത്തും എല്ലാ തരം രോഗികൾക്കും ചികിൽസ നൽകാൻ സാധിച്ചത് നേട്ടമാണ്. എക്സ്റേ, അത്യാഹിത വിഭാഗങ്ങളാണ് ഇടതടവില്ലാതെ പ്രവർത്തിച്ച വിഭാഗങ്ങൾ. കൂടാതെ എല്ല് രോഗ വിഭാഗവും കൂടുതൽ രോഗികൾക്ക് ആശ്വാസമാവുകയുണ്ടായി. ഇ.എൻ.ടി, മെറ്റേണിറ്റി, ഫാർമസി സേവനങ്ങളും ഇടതടവില്ലാതെ പ്രവർത്തിച്ച ഡിപ്പാർട്ടുമെന്‍റുകളാണെന്ന് മാനേജ്മെന്റ് കൂട്ടിച്ചേർത്തു.