കുട്ടികളുടെ സിറപ്പിൽ വിഷാംശം; നോട്ടീസ് നൽകി തെലങ്കാന; എന്താണ് എഥിലീൻ ഗ്ലൈക്കോൾ വിഷബാധ ?

എഥിലീൻ ഗ്ലൈക്കോളിന്റെ നേരിട്ടുള്ള ന്യൂറോടോക്സിക് ഫലങ്ങൾ കാരണം ഇവ പിന്നീട് അപസ്മാരത്തിലേക്കോ കോമയിലേക്കോ നയിച്ചേക്കാം. ഹൃദയം, വൃക്ക, തലച്ചോർ എന്നിവയ്ക്കും പ്രശ്നങ്ങൾ സംഭവിക്കാം

Update: 2026-01-11 12:37 GMT

ന്യൂഡൽഹി: ആൽമോണ്ട്-കിഡ് സിറപ്പിൽ എത്തലീൻ ഗ്ലൈക്കോൾ കലർത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഉപയോഗം നിർത്തിവെയ്ക്കാൻ തെലങ്കാന ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ (DGA) നിർദേശം.

മൂക്കൊലിപ്പ്, തുമ്മൽ, ചൊറിച്ചിൽ, വീക്കം, കണ്ണിൽ നിന്ന് വെള്ളം വരുക തുടങ്ങിയ അലർജി ലക്ഷണങ്ങൾക്ക് ആൽമോണ്ട്-കിഡ് സിറപ്പ് സാധാരണയായി കുട്ടികൾക്ക് നിർദ്ദേശിക്കാറുണ്ട്. ആസ്ത്മ, ചർമ്മ അലർജികൾ എന്നിവ ചികിത്സിക്കാനും ഇത് സഹായിക്കുമെന്നും പറയുന്നു. സിറപ്പ് (ലെവോസെറ്റിറൈസിൻ ഡൈഹൈഡ്രോക്ലോറൈഡ്, മോണ്ടെലുകാസ്റ്റ് സോഡിയം സിറപ്പ്) മായം കലർന്നതായി കണ്ടെത്തിയ ലബോറട്ടറി റിപ്പോർട്ടിനെക്കുറിച്ച് കൊൽക്കത്തയിലെ ഈസ്റ്റ് സോണിലെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ (CDSCO) നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി DCA നോട്ടീസിൽ പറയുന്നു.

Advertising
Advertising

സിറപ്പ് കൈവശം വച്ചവരാണെങ്കിൽ അവ ഉപയോഗിക്കുന്നത് ഉടൻ നിർത്താനും അടുത്തുള്ള ഡ്രഗ്സ് കൺട്രോൾ അതോറിറ്റിയെ അറിയിക്കാനും പൊതുജനങ്ങൾക്ക് കർശനമായ നിർദേശവും നൽകി. സംസ്ഥാനത്തുടനീളമുള്ള ഡ്രഗ്സ് ഇൻസ്പെക്ടർമാർക്കും അസിസ്റ്റന്റ് ഡയറക്ടർമാർക്കും ചില്ലറ വ്യാപാരികൾക്കും, മൊത്തക്കച്ചവടക്കാർക്കും, വിതരണക്കാർക്കും, ലഭ്യമായ സ്റ്റോക്കുകൾ മരവിപ്പിക്കാനും, വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ‍

നിറമില്ലാത്തതും മണമില്ലാത്തതും താരതമ്യേന ബാഷ്പീകരണമില്ലാത്തതുമായ ഒരു ദ്രാവകമാണ് എഥിലീൻ ഗ്ലൈക്കോളെന്ന് സയൻസ് ഡയറക്റ്റ് പറയുന്നു. കുറഞ്ഞ മരവിപ്പിക്കലും ഉയർന്ന ബോയിലിങ് പോയിന്റുമാണിതിന്. ആന്റിഫ്രീസിലും ഡീസിംഗ് ലായനികളിലും സാധാരണയായി ഉപയോഗിക്കുന്ന ഒരു ഘടകമാണിത്. എഥിലീൻ ഗ്ലൈക്കോളിന് മധുരകരമായ ഒരു രുചിയാണുള്ളത്. ചികിത്സിച്ചില്ലെങ്കിൽ എഥിലീൻ ഗ്ലൈക്കോൾ കഴിക്കുന്നത് ഗണ്യമായ രോഗാവസ്ഥയ്ക്കും മരണത്തിനും കാരണമാകും.

ഒരാൾ എഥിലീൻ ഗ്ലൈക്കോൾ കഴിക്കുമ്പോഴാണ് എഥിലീൻ ഗ്ലൈക്കോൾ വിഷബാധ ഉണ്ടാകുന്നത്. വാ വഴികഴിക്കുമ്പോൾ പൂർണമായും ആഗിരണം ചെയ്യപ്പെടുകയും 1-2 മണിക്കൂറിനുശേഷം അതിന്റെ പരമാവധി സാന്ദ്രതയിലെത്തുകയും ചെയ്യുന്നു. 30 മിനിറ്റ് മുതൽ 12 മണിക്കൂർ വരെ, മദ്യത്തിന്റെ ലഹരിക്ക് തുല്യമായ ലക്ഷണങ്ങൾ ഒരാൾക്ക് അനുഭവപ്പെട്ടേക്കാം. തലകറക്കം, അവ്യക്തമായ സംസാരം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയും അനുഭവപ്പെടും. എഥിലീൻ ഗ്ലൈക്കോളിന്റെ നേരിട്ടുള്ള ന്യൂറോടോക്സിക് ഫലങ്ങൾ കാരണം ഇവ പിന്നീട് അപസ്മാരത്തിലേക്കോ കോമയിലേക്കോ നയിച്ചേക്കാം.

എഥിലീൻ ഗ്ലൈക്കോൾ വിഷബാധ, ഒന്നിലധികം അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന  മെറ്റബോളൈറ്റുകൾ കാരണം ജീവന് ഭീഷണിയായ പാർശ്വഫലങ്ങൾക്ക് കാരണമാകും. തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും കേടുപാടുകൾ സംഭവിക്കും. ആസിഡ് അടിഞ്ഞുകൂടുന്നത് മൂലമുള്ള സെറിബ്രൽ എഡീമ, എൻസെഫലോപ്പതി എന്നിവയ്ക്ക് ഇത് കാരണമാകും. തലച്ചോറിന് പരിക്കേൽക്കുകയോ, സ്ട്രോക്ക് പോലുള്ള സംഭവങ്ങൾ ഉണ്ടാകുകയോ, ചികിത്സിച്ചില്ലെങ്കിൽ മരണമോ സംഭവിക്കാം.

ഗ്ലൈക്കോളിക് ആസിഡ് മെറ്റബോളിക് അസിഡോസിസിന് കാരണമാകുന്നു. വേഗത്തിലുള്ള ഹൃദയമിടിപ്പ്, വളരെ ഉയർന്നതോ താഴ്ന്നതോ ആയ രക്തസമ്മർദ്ദം, കൺജസ്റ്റീവ് ഹാർട്ട് ഫെയിലർ എന്നിവയ്ക്ക് കാരണമാകുന്നു. കാർഡിയോജനിക് പൾമണറി എഡീമ, ആഴത്തിലുള്ളതും വേഗത്തിലുള്ളതുമായ ശ്വസനത്തോടുകൂടിയ ശ്വസന പരാജയം എന്നിവയിലേക്കും നയിച്ചേക്കാം.

വൃക്കസംബന്ധമായ ട്യൂബുലുകളിൽ ഓക്സലേറ്റ് പരലുകൾ അടിഞ്ഞുകൂടുന്നു. ഇത് അക്യൂട്ട് ട്യൂബുലാർ നെക്രോസിസ്, വേദന, രക്തമടങ്ങിയ മൂത്രം, ഒളിഗുറിയ/അനൂറിയ എന്നിവയ്ക്ക് കാരണമാകും. വൃക്കയ്ക്ക് കേടുപാടുകൾ സംഭവിച്ചാൽ പൂർണമായും വൃക്ക തകരാറിലായേക്കാം.

എഥിലീൻ ഗ്ലൈക്കോൾ വിഷബാധ കോശത്തിൻ്റെ ഊർജം തടസപ്പെടുത്തുകയും ഹൈപ്പോകാൽസീമിയ, വിറയൽ, ലാക്റ്റിക് അസിഡോസിസ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ചികിത്സയില്ലാത്ത കേസുകളിൽ മിക്കതിലും ഷോക്ക്, മൾട്ടി-ഓർഗൻ ഡിസ്ഫങ്ഷൻ, മരണം എന്നിവ കാണപ്പെടുന്നു.

പൊതുവായ വിവരങ്ങൾ മാത്രമാണ് ഇവിടെ നൽകുന്നത്. ഇത് ഒരു തരത്തിലും യോഗ്യതയുള്ള ഒരു മെഡിക്കൽ അഭിപ്രായത്തിന് പകരമാവില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെയോ ഡോക്ടറെയോ സമീപിക്കുക

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News