ഛത്തീസ്ഗഢ് ദന്ദേവാഡയിൽ 16 മാവോയിസ്റ്റുകളെ വധിച്ചു

ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് ജവാന്മാർക്ക് പരിക്ക്

Update: 2025-03-29 06:15 GMT
Editor : നബിൽ ഐ.വി | By : Web Desk

റായ്പ്പൂർ: ഛത്തീസ്ഗഢിലെ ദന്തേവാടയിൽ 16 മാവോയിസ്റ്റുകളെ വധിച്ചു. ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് ജവാന്മാർക്കും പരിക്കേറ്റു. കഴിഞ്ഞയാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സുഗ്മ ദന്ദേവാഡ മേഖലിലായിരുന്നു ഏറ്റുമുട്ടലുണ്ടായിരുന്നത്. സുഗ്മ ദന്ദേവാഡ അതിർത്തിയിൽ തിരച്ചിൽ തുടരുകയാണ്. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ മാവോയിസ്റ്റ് വേട്ട നടക്കുന്ന സാഹചര്യത്തില്‍, 2026 മാര്‍ച്ച് 29ഓടുകൂടി ഇന്ത്യയിലെ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ബസ്തറിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയിൽ സുരക്ഷാ സേന വധിച്ചിരുന്നു. 2024ൽ ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 219 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇതിൽ 217 പേരും ബസ്തർ, ദന്ദേവാഡ, കാങ്കർ, ബിജാപൂർ, നാരായൺപൂർ, കൊണ്ടഗാവ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. ഓപറേഷനിടെ 800ലധികം മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News