മലിനജലം കുടിച്ച് രണ്ടുപേർ മരിച്ചു; സംഭവം കേന്ദ്ര ജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തിൽ

45 പേർ ആശുപത്രിയിൽ

Update: 2022-07-29 04:00 GMT
Editor : ലിസി. പി | By : Web Desk

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ മലിനമായ വെള്ളം കുടിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. 45 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ ലോക്‌സഭാ മണ്ഡലത്തിലാണ് സംഭവം. ഖഞ്ചാരി പതി ഗ്രാമത്തിലെ പ്രായമായ പുരുഷനും സ്ത്രീയുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ പത്ത് രോഗികളെ ദാമോയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 പേരെ സമീപത്തെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലേക്ക് മാറ്റി.

കിണറ്റിൽ നിന്നുള്ള മലിനമായ ജലം കഴിച്ചതുമൂലമുണ്ടായ പ്രശ്‌നമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. ചികിത്സയിലുള്ള മറ്റ് രോഗികളുടെ നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. സ്ഥലത്ത് ഡോക്ടർമാരുടെ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

കിണറ്റിലെ മലിനമായ ജലം കുടിച്ചതിന്റെ ഭാഗമായി വയറിൽ അണുബാധയുണ്ടായതായും ഡോക്ടർമാർ പറഞ്ഞു. മലിനമായ മഴവെള്ളം കയറിയതിനാലാണ് കിണർ മലിനമായതെന്നാണ് നാട്ടുകാർ പറയുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News