രാജ്യത്ത് കാൻസർ അപകടകരമാം വിധം ഉയർന്ന നിലയിൽ, അഞ്ചിൽ മൂന്ന് രോഗികൾ മരണത്തിന് കീഴടങ്ങുന്നു; റിപ്പോർട്ട്

സ്ത്രീകൾക്കിടയിൽ സ്തനാർബുദം സാധാരണമായി മാറുന്നു. ശ്വാസകോശ അർബുദം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു

Update: 2025-03-03 11:06 GMT
Editor : സനു ഹദീബ | By : Web Desk

ന്യൂ ഡൽഹി: രാജ്യത്ത് കാൻസർ രോഗം അപകടകരമാം വിധം ഉയർന്ന നിലയിലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഇന്ത്യയിലെ കാൻസർ രോഗികളിലെ മരണനിരക്ക് അഭൂതപൂർവമായ വേഗതയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ അഞ്ചിൽ മൂന്ന് കാൻസർ രോഗികളും രോഗനിർണയത്തിനു ശേഷം മരണത്തിന് കീഴടങ്ങുന്നുവെന്ന് ഐസിഎംആർ റിപ്പോർട്ട് പറയുന്നു. ഗ്ലോബോകോൺ ഡാറ്റ ഉപയോഗിച്ചുള്ള ഐസിഎംആർ പഠനം പ്രകാരം, കാൻസർ രോഗികളുടെ എണ്ണത്തിൽ ലോകത്ത് അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ മരണനിരക്കിൽ ചൈനയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ്.

Advertising
Advertising

കഴിഞ്ഞ ദശകത്തിൽ പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് കാൻസർ ബാധിച്ചിട്ടുള്ളത്. സ്ത്രീകൾക്കിടയിൽ സ്തനാർബുദം സാധാരണമായി മാറുന്നു. ശ്വാസകോശ അർബുദം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) 2025 ഫെബ്രുവരിയിലെ റിപ്പോർട്ട് അനുസരിച്ച് , 20 സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദ സാധ്യത കൂടുതലാണ്. നിലവിലെ രോഗനിർണയ നിരക്ക് തുടരുകയാണെങ്കിൽ, 2050 ആകുമ്പോഴേക്കും പ്രതിവർഷം 3.2 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളും 1.1 ദശലക്ഷം സ്തനാർബുദ സംബന്ധമായ മരണങ്ങളും ഉണ്ടാകും.

പ്രായമായവരിൽ ചെറുപ്പക്കാരെ അപേക്ഷിച്ച് കാൻസർ വരാൻ വളരെ ഉയർന്ന അപകടസാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തിൽ, 2022 ൽ ഏകദേശം 20 ദശലക്ഷം പുതിയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 9.7 ദശലക്ഷം മരണങ്ങൾ കാൻസർ മൂലം ഉണ്ടായി. ഇന്ത്യയിൽ മാത്രം, 2023 ൽ 1.4 ദശലക്ഷം പുതിയ കാൻസർ കേസുകൾ കണ്ടെത്തിയിട്ടുണ്ട്.



Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News