ദീപാവലി ആഘോഷത്തോടെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം

നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതിന് ഡൽഹിയിൽ 19 പേർ അറസ്റ്റിലായി

Update: 2024-10-31 08:07 GMT

ഡല്‍ഹി: ദീപാവലി ആഘോഷത്തോടെ ഡൽഹിയിൽ വായുമലിനീകരണ തോത് ഗുരുതര വിഭാഗത്തിൽ. 419 ആണ് വായുഗുണനിലവാര സൂചിക. നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതിന് ഡൽഹിയിൽ 19 പേർ അറസ്റ്റിലായി.

ഡൽഹിയിൽ വായുമലിനീകരണം റെക്കോർഡിട്ട് മുന്നേറുമ്പോൾ പടക്കം പൊട്ടിച്ച് ദീപാവലി കൂടെ ആഘോഷിച്ചതോടെയാണ് വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിലായത്. ഡൽഹി സർക്കാർ പടക്കം പൊട്ടിക്കരുതെന്ന് കർശന നിർദേശം നൽകുകയും പൊലീസിന്‍റെ പ്രത്യേക പരിശോധന ഉണ്ടായിരുന്നെകിലും ഡൽഹിക്കാർ അതെല്ലാം കാറ്റിൽപ്പറത്തി ഇന്നലെ രാത്രി ദീപങ്ങൾക്കൊപ്പം പടക്കവും പൊട്ടിച്ചു. ഹരിയാന,ഉത്തർപ്രദേശ് അതിർത്തികളിൽ നിന്നാണ് പടക്കം കൊണ്ടുവന്നത്.

Advertising
Advertising

പടക്കമില്ലാതെന്ത് ദീപാവലിയെന്നാണ് ഡെൽഹിക്കാർ ചോദിക്കുന്നത്. വായു മലിനീകരണമുണ്ടെങ്കിലും വർഷത്തിലൊരിക്കലുള്ള ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനു തെറ്റില്ലെന്നാണ് പലരുടെയും അഭിപ്രായം .സുപ്രിം കോടതി ഇടപെടലിനെ തുടർന്ന് 2017ലാണ് ആദ്യമായി പടക്ക നിരോധനം നടപ്പിലാക്കിയത്. 2020 മുതൽ എല്ലാ ശൈത്യകാലത്തും പടക്കങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുന്നുണ്ട്.

മലിനീകരം കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിക്കാന്‍ ആവശ്യപ്പെട്ടിട്ട് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ഡൽഹി സർക്കാർ ആരോപിച്ചു. അതേസമയം എഎപി രാഷ്ട്രീയം കളിക്കുകയാന്നെനും പഞ്ചാബിൽ വയ്ക്കോൽ കത്തിച്ച 108 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും ബിജെപി ആരോപിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News