'എപ്പോഴും ഫോണിൽ, എന്താണിത്ര സംസാരിക്കുന്നത്?'; ചര്‍ച്ചയായി ഇന്ത്യൻ ഡ്രൈവര്‍മാരെക്കുറിച്ചുള്ള വിദേശ സഞ്ചാരിയുടെ പോസ്റ്റ്

വിശാലമായ, സുഗമമായ ടോൾ റോഡുകളിൽ ഡ്രൈവർമാര്‍ വേഗ പരിധിയേക്കാൾ വളരെ പതുക്കെയാണ് വാഹനമോടിച്ചത്

Update: 2025-07-31 14:07 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: ഇന്ത്യയിലെ കാര്‍ ഡ്രൈവര്‍മാരെക്കുറിച്ചുള്ള വിദേശ സഞ്ചാരിയുടെ റെഡ്ഡിറ്റ് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഈയിടെ ഇന്ത്യയിൽ ആഴ്ചകളോളം ചെലവഴിച്ച വിദേശിയാണ് സ്വകാര്യ കാര്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം യാത്ര ചെയ്യുമ്പോൾ അസാധാരണമായി തോന്നിയ കാര്യങ്ങളെക്കുറിച്ച് പങ്കുവച്ചത്.

'ഇന്ത്യൻ ഡ്രൈവർമാരെക്കുറിച്ച് രണ്ട് കാര്യങ്ങൾ മനസിലാക്കാൻ ഒരു വിദേശിയെ സഹായിക്കുക' എന്ന തലക്കെട്ടോടെയാണ് @BarroCastillo എന്ന അക്കൗണ്ടിൽ നിന്നും പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വൈറൽ പോസ്റ്റ് ഓൺലൈനിൽ ധാരാളം ചർച്ചകൾക്ക് തുടക്കമിട്ടു. ഇന്ത്യയിലെ ഇത്തരം ഡ്രൈവിംഗ് ശീലങ്ങൾക്ക് പിന്നിലെ കാരണങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്ന നിരവധി ഉപയോക്താക്കൾ ഇതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്തു. നഗരങ്ങളിൽ, ഡ്രൈവർമാർ മറ്റ് വാഹനങ്ങളെക്കാൾ മുന്നിലെത്താൻ ശ്രമിക്കുന്നതായും വളവുകളിൽ പോലും മറികടക്കുന്നതായും തെറ്റായ വഴിയിലൂടെ പോകുന്നതായും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഹൈവേകളിലെത്തുമ്പോൾ ഇതിന് മാറ്റമുണ്ടായതായും വിദേശി പറയുന്നു.

Advertising
Advertising

വിശാലമായ, സുഗമമായ ടോൾ റോഡുകളിൽ ഡ്രൈവർമാര്‍ വേഗ പരിധിയേക്കാൾ വളരെ പതുക്കെയാണ് വാഹനമോടിച്ചത്, ഏകദേശം 70 മുതൽ 80 കിലോമീറ്റർ/മണിക്കൂർ വരെ വേഗതയിൽ, വേഗ പരിധി മണിക്കൂറിൽ 100 അല്ലെങ്കിൽ 120 കിലോമീറ്റർ ആയിരുന്നപ്പോഴുമെന്നും വിശദീകരിക്കുന്നു. ഹൈവേകളിൽ ഡ്രൈവർമാർ വളരെ ശ്രദ്ധാലുക്കളായിരിക്കുകയും എന്നാൽ കുറച്ച് നിമിഷങ്ങൾ ലാഭിക്കാൻ വേണ്ടി നഗരങ്ങളിൽ കൂടുതൽ അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഡ്രൈവര്‍മാര്‍ എപ്പോഴും ഫോണിലാണെന്നാണ് മറ്റൊരു കാര്യം. തന്റെ 30 മുതൽ 40 മണിക്കൂർ വരെയുള്ള കാർ യാത്രയിൽ, ഏകദേശം 80 ശതമാനം സമയവും ഡ്രൈവർമാർ ഫോണിൽ സംസാരിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു."ഇത്രയും നേരം അവർ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? വാഹനമോടിക്കുമ്പോൾ അവർക്ക് മറ്റ് ജോലികളോ ബിസിനസുകളോ ഉണ്ടാകുമോ?" അദ്ദേഹം ചോദിക്കുന്നു. നിരവധി പേരാണ് ഇതിനോട് യോജിച്ചത്. 'കൃത്യമായ നിരീക്ഷണം, ഇന്ത്യയിലേക്ക് സ്വാഗതം' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News