ഇൻഡിഗോ വിമാനത്തിൽ സഹയാത്രികൻ മർദിച്ചു; അസം സ്വദേശിയായ യുവാവിനെ കാണാതായതായി കുടുംബം

മുംബൈ-കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ വെച്ചാണ് അസം സ്വദേശിയായ ഹുസൈൻ അഹമ്മദ് മജുംദാറിന് മർദ്ദനമേറ്റത്

Update: 2025-08-02 08:17 GMT

മുംബൈ: മുംബൈ-കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ സഹയാത്രികൻ മർദ്ദിച്ച സംഭവത്തിൽ അസമിലെ കാച്ചർ ജില്ലയിൽ നിന്നുള്ള യുവാവിനെ കാണാതായതായി കുടുംബം. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നു. ഹുസൈൻ അഹമ്മദ് മജുംദാറിനെ ഫ്ലൈറ്റ് അറ്റൻഡന്റുകൾ സീറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെ സഹയാത്രികൻ തല്ലുന്ന വിഡിയോ പ്രചരിച്ചതിനെ തുടർന്ന് യാത്രക്കാരുടെ സുരക്ഷയെയും മാനസികാരോഗ്യ അവബോധത്തെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

മുംബൈയിലെ ഒരു ജിമ്മിൽ ജോലി ചെയ്തിരുന്ന ഹുസൈൻ കാച്ചർ ജില്ലയിലെ കാറ്റിഗോറയിലേക്ക് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. വൈറലായ വീഡിയോയിൽ തല്ലുകൊണ്ട സമയത്ത് ഹുസൈന് ഒരു പരിഭ്രാന്തി അനുഭവപ്പെട്ടിരിക്കാമെന്ന് സൂചനയുണ്ട്. സഹയാത്രികരും എയർലൈൻ ക്രൂ അംഗങ്ങളും ഉടൻ തന്നെ ആക്രമണത്തിൽ പ്രതിഷേധിച്ചു. സംഭവത്തിന് ശേഷം കൊൽക്കത്തയിൽ നിന്ന് സിൽച്ചാറിലേക്കുള്ള കണക്റ്റിംഗ് വിമാനത്തിൽ പോകേണ്ടതായിരുന്ന ഹുസൈൻ പക്ഷേ ഇതുവരെ വീട്ടിൽ എത്തിയില്ല. സിൽച്ചാർ വിമാനത്താവളത്തിൽ അദ്ദേഹത്തെ കാത്തിരുന്ന കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ ഫോൺ ലഭ്യമല്ലാത്തതിനാൽ വിഷമത്തിലാണ്. കൂടാതെ ഹുസൈനെ മുംബൈയിൽ കാണാതായതാണെന്ന് കരുതപ്പെടുന്നു.

Advertising
Advertising

വിവരങ്ങളുടെ അഭാവത്തിൽ ബന്ധുവായ സുബൈറുൽ ഇസ്‌ലാം മജുംദാർ നിരാശ പ്രകടിപ്പിച്ചു. 'സിൽച്ചാർ വിമാനത്തിൽ അദ്ദേഹത്തെ കണ്ടെത്താഞ്ഞപ്പോൾ ഞങ്ങൾ പ്രാദേശിക അധികാരികളെ ബന്ധപ്പെടുകയും സിൽച്ചാർ വിമാനത്താവളത്തിനടുത്തുള്ള ഉദർബന്ദ് പൊലീസ് സ്റ്റേഷനിൽ പോകുകയും ചെയ്തു. പക്ഷേ അദ്ദേഹം എവിടെയാണെന്ന് വ്യക്തമായ ഒരു വിവരവും ഞങ്ങൾക്ക് ലഭിച്ചില്ല.' കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ഹുസൈന്റെ പിതാവ് അബ്ദുൾ മന്നാൻ മജുംദാർ പറഞ്ഞു. 'ഞങ്ങളെ പിന്തുണക്കാൻ അദ്ദേഹം മുംബൈയിൽ കഠിനാധ്വാനം ചെയ്തു. അവൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് ഞാൻ വിഡിയോ കണ്ടത്. ഇപ്പോൾ എന്റെ മകൻ എവിടെയാണെന്ന് എനിക്കറിയില്ല.' അദ്ദേഹം പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News