ബിഹാർ; സീറ്റ് വിഭജനത്തിൽ മഹാസഖ്യത്തിൽ അവ്യക്തത തുടരുന്നു

മുകേഷ് സാഹ്നിയുടെ വിഐപി സഖ്യം വിട്ടേക്കുമെന്ന് സൂചന

Update: 2025-10-16 13:37 GMT

ന്യുഡൽഹി: ബിഹാർ തെരഞ്ഞടുപ്പിൽ സീറ്റ് വിഭജനത്തിൽ മഹാസഖ്യത്തിൽ അവ്യക്തത തുടരുന്നു. ആവശ്യപ്പെട്ട സീറ്റ് നൽകാത്തതിൽ മുകേഷ് സാഹ്നിയുടെ വിഐപി കടുത്ത അത്യപ്തിയിലാണ്.24 സീറ്റ് ചോദിച്ചെങ്കിലും 15 സീറ്റുകൾ നൽകാമെന്നാണ് ആർജെഡി അറിയിച്ചത്. സഖ്യത്തിൽ ധാരണയായില്ലെങ്കിലും കോൺഗ്രസ്സും ആർജെഡിയും

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഘട്ട നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നാളെയാണ്. 22 ദിവസങ്ങൾ മാത്രമാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്.

ചെറുപാർട്ടികളെ അനുനയിപ്പിക്കാൻ കഴിയാത്തതാണ് പ്രധാനവെല്ലുവിളി. മതിയായ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ മുകേഷ് സാഹ്നിയുടെ വിഐപി വിട്ടേക്കും എന്നും സൂചനയുണ്ട്. സഖ്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെ രാഹുൽ ഗാന്ധി ലാലു പ്രസാദിനെ വിളിച്ചു. ഉടൻ സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. ഇടതുപാർട്ടികളുമായും സമവായത്തിൽ എത്താൻ സാധിച്ചില്ല. 40 സീറ്റുകളാണ് ഇടതുപാർട്ടികൾ ആവശ്യപ്പെടുന്നത്.


Full View


Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News