യുവതിയുടെ വസ്ത്രം അഴിക്കാൻ ശ്രമിച്ചെന്ന്; സമാജ്‌വാദി പാർട്ടി നേതാവിനെതിരെ കേസ്

2022ലെ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് ഇയാൾ പരാജയപ്പെട്ടിരുന്നു.

Update: 2023-04-18 04:35 GMT

ലഖ്നൗ: യുവാവിനെ വീട്ടിൽ കയറി മർദിക്കുകയും ഇയാളുടെ ഭാര്യയുടെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ സമാജ്‌വാദി പാർട്ടി നേതാവിനും മറ്റ് അഞ്ച് പേർക്കുമെതിരെ കേസ്.

ഉത്തർപ്രദേശിലെ പ്രതാപ്​ഗഢിലാണ് സംഭവം. ഇവിടുത്തെ ​ഗുൽഷൻ യാദവ് എന്ന നേതാവ് അടക്കമുള്ളവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പ്രതികൾ ഞായറാഴ്ച വൈകുന്നേരം വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവിന്റെ പണം തട്ടിയെടുക്കുകയും മർദിക്കുകയും തന്റെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് ആരോപിച്ച് യുവതി നൽകിയ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ യാദവ് ഉൾപ്പെടെ ആറ് പേർക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് രോഹിത് മിശ്ര പറഞ്ഞു.

2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര എംഎൽഎ രഘുരാജ് പ്രതാപ് സിങ്ങിനെതിരെ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് യാദവ് പരാജയപ്പെട്ടിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News