ബംഗാളിലും സിഎഎ നടപ്പാക്കി കേന്ദ്രം; ആദ്യഘട്ടത്തില്‍ അപേക്ഷിച്ചവര്‍ക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി

കഴിഞ്ഞതവണ വിവിധ സംസ്ഥാനങ്ങളിലായി 300 പൗരത്വ സർട്ടിഫിക്കറ്റുകൾ ആണ് വിതരണം ചെയ്തത്

Update: 2024-05-29 16:18 GMT
Editor : anjala | By : Web Desk

പ്രതീകാത്മക ചിത്രം 

ഡല്‍ഹി: ബംഗാളിൽ പൗരത്വത്തിന് അപേക്ഷ നൽകിയവർക്ക് കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുളളവര്‍ക്ക് പൗരത്വം നല്‍കിയതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന് മുന്‍പാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

കഴിഞ്ഞതവണ വിവിധ സംസ്ഥാനങ്ങളിലായി 300 പൗരത്വ സർട്ടിഫിക്കറ്റുകൾ ആണ് വിതരണം ചെയ്തത്. പാക്കിസ്ഥാനിൽ നിന്ന് അഭയാർത്ഥികളായി ഡൽഹിയിൽ കഴിഞ്ഞിരുന്ന 14 പേർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല സർട്ടിഫിക്കറ്റ് കൈമാറിയത്. തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വം നൽകുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, സിഎഎക്കെതിരായ ഹരജി സുപ്രിം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം. ഹരജികളിൽ സുപ്രിം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചെങ്കിലും സ്റ്റേ ചെയ്തിരുന്നില്ല.

Advertising
Advertising

മാർച്ച് 11നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്. നിയമം പ്രാബല്യത്തിൽ വന്നതുമുതൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവർത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

2019ലാണ് പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്ന് അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം പാർലമെന്‍റ് പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. കോവിഡ് മഹാമാരിയും നിയമം നടപ്പാക്കുന്നത് മാറ്റിവെക്കാൻ കാരണമായി.

നിയമപ്രകാരം 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണ് പൗരത്വത്തിന് പരിഗണിക്കുക. പൗരത്വത്തിനായി മതം പരിഗണിക്കുന്നതും നിയമത്തിന്റെ പരിധിയിൽനിന്ന് മുസ്‍ലിംകളെ ഒഴിവാക്കിയതും വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇത് കാരണമായി. രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News