ഏഴാം ക്ലാസുകാരിയെ നിരന്തരം ബലാത്സംഗത്തിനിരയാക്കി; നാല് അധ്യാപകരും സ്‌കൂള്‍ ജീവനക്കാരനും അറസ്റ്റില്‍

സ്‌കൂളിലെ അധ്യാപികമാര്‍ ഉള്‍പ്പെടെ ചിലര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതായി കുട്ടിയുടെ കുടുംബം ആരോപിച്ചു

Update: 2026-02-22 07:46 GMT

ഭുവനേശ്വര്‍: ഒഡിഷയിലെ കെന്ദ്രാപാരയില്‍ ഏഴാം ക്ലാസുകാരിയെ ഒരു വര്‍ഷത്തോളം ബലാത്സംഗം ചെയ്ത സംഭവത്തില്‍ സ്വകാര്യ സ്‌കൂളിലെ നാല് അധ്യാപകരും സ്‌കൂള്‍ ജീവനക്കാരനും അറസ്റ്റില്‍. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയായിരുന്നു അധ്യാപകരുടെ ക്രൂരത. കഴിഞ്ഞ മാസം കുട്ടി ഇക്കാര്യം അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് ശിശുക്ഷേമ സമിതിയില്‍ വിവരം അറിയിച്ച് കേസെടുക്കുകയായിരുന്നു.

ശിശുക്ഷേമ സമിതി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് നിയോഗിച്ചതെന്ന് കെന്ദ്രാപാര എസ്പി സിദ്ധാര്‍ഥ് കതാരിയ പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.

അതേസമയം, സ്‌കൂളിലെ അധ്യാപികമാര്‍ ഉള്‍പ്പെടെ ചിലര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതായി കുട്ടിയുടെ കുടുംബം ആരോപിച്ചു. സ്‌കൂള്‍ അധികൃതരോടാണ് ആദ്യം പരാതിപ്പെട്ടതെന്നും എന്നാല്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു. എന്നാല്‍, പൊലീസ് കേസെടുത്തതിന് ശേഷം മാത്രമാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News