'യുവതി വിഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിച്ചു': പരാതിയുമായി എം.എല്‍.എ

ബി.ജെ.പി എം.എല്‍.എ ജി.എച്ച് തിപ്പറെഡ്ഡിയാണ് പൊലീസിൽ പരാതി നൽകിയത്.

Update: 2022-11-04 02:32 GMT
Advertising

ചിത്രദുര്‍ഗ: യുവതി വാട്സ്ആപ്പില്‍ വിഡിയോ കോള്‍ ചെയ്ത് സ്വയം നഗ്നത പ്രദർശിപ്പിച്ചെന്ന് കര്‍ണാടകയിലെ എം.എൽ.എയുടെ പരാതി. ബി.ജെ.പി എം.എല്‍.എ ജി.എച്ച് തിപ്പറെഡ്ഡിയാണ് പൊലീസിൽ പരാതി നൽകിയത്.

ഒക്‌ടോബർ 31ന് വൈകുന്നേരമാണ് തനിക്ക് അജ്ഞാത നമ്പറില്‍ നിന്ന് വിഡിയോ കോൾ വന്നതെന്ന് എം.എല്‍.എ പരാതിയില്‍ പറയുന്നു. ആദ്യം കോള്‍ എടുത്തപ്പോള്‍ വിളിച്ചയാള്‍ മറുപടിയൊന്നും പറഞ്ഞില്ല. കുറച്ച് മിനിറ്റുകൾക്ക് ശേഷം വീണ്ടും കോള്‍ വന്നു. അത് ഒരു സ്ത്രീയായിരുന്നു. യുവതി വീഡിയോ കോളില്‍ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കാന്‍ തുടങ്ങി. അപ്പോള്‍ താന്‍ ഫോണ്‍ മാറ്റിവെച്ചെന്ന് എം.എല്‍.എ പറയുന്നു. വീണ്ടും കോള്‍ വന്നപ്പോള്‍ ഫോണ്‍ താന്‍ ഭാര്യക്ക് കൈമാറി. ഭാര്യ കോള്‍ കട്ട് ചെയ്ത് നമ്പര്‍ ബ്ലോക്ക് ചെയ്തെന്നും എം.എല്‍.എ പരാതിയില്‍ വിശദീകരിച്ചു.

കോളിനു ശേഷം യുവതി ആ വീഡിയോ തനിക്ക് അയച്ചെന്നും എം.എൽ.എ പറയുന്നു. യുവതിയെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് ആവശ്യം. സൈബര്‍ ക്രൈം സെല്ലിലും പരാതി നല്‍കിയെന്ന് എം.എല്‍.എ പറഞ്ഞു. ചിത്രദുര്‍‌ഗ മണ്ഡലത്തിലെ എം.എല്‍.എയാണ് 75കാരനായ തിപ്പറെഡ്ഡി.

Summary- Senior BJP legislator G H Thippareddy has lodged a complaint with the police alleging that an unknown WhatsApp video caller flashed her private parts.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News