ഒമ്പത് നഗരങ്ങൾ, 11 ഏറ്റുമുട്ടലുകൾ: ഓപ്പറേഷൻ ലാംഗ്ഡയുമായി യുപി പൊലീസ്

2017 മുതൽ യോഗി സർക്കാരിന്റെ കീഴിൽ നൂറുകണക്കിന് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഈ കേസുകളിൽ തുടരന്വേഷണമോ തുടർനടപടികളോ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്

Update: 2025-05-30 10:30 GMT

ലക്നൗ: കുറ്റകൃത്യങ്ങളോട് സഹിഷ്ണുത കാണിക്കരുതെന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ ലാംഗ്ഡയുമായി ഉത്തർപ്രദേശ് പൊലീസ്. ലഖ്‌നൗ, ഷംലി, ആഗ്ര, ഉന്നാവോ, ഝാൻസി, ഗാസിയാബാദ് എന്നീ എട്ട് നഗരങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 കുറ്റവാളികളെ ഏറ്റുമുട്ടലിൽ വധിച്ചതായി യുപി പൊലീസ്. സ്ഥിരം കുറ്റവാളികൾ, ബലാത്സംഗ പ്രതികൾ, പിടികിട്ടാപ്പുളികൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ നീക്കം നടത്തിയതെന്ന് യുപി സർക്കാർ അവകാശപ്പെടുന്നു. 'പശുക്കടത്തുകാർ', കവർച്ച കേസിലെ പ്രതികൾ, മോഷണ കേസിലെ പ്രതികൾ എന്നിവരും ഏറ്റുമുട്ടലിൽ ഉൾപെട്ടിട്ടുണ്ട് ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്യുന്നു.

Advertising
Advertising

2017ൽ യുപി സർക്കാർ 420 ഏറ്റുമുട്ടലിൽ 15 പേരെ കൊല്ലപെടുത്തിയതായും 2018ൽ 32 പേരായി ഉയർന്നതായും വസ്തുതാന്വേഷണ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ദി ഒബ്സർവേർ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മിക്ക കേസുകളിലും മൃതദേഹങ്ങളിൽ പീഡനത്തിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും വ്യാജ കുറ്റങ്ങൾ ചുമത്തി പലരെയും അറസ്റ്റ് ചെയ്തതായി കുടുംബങ്ങൾ ആരോപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ഭൂരിഭാഗവും അടുത്ത് നിന്ന് ഷൂട്ട് ചെയ്തതാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2017 മുതൽ യോഗി സർക്കാരിന്റെ കീഴിൽ നൂറുകണക്കിന് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഈ കേസുകളിൽ തുടർഅന്വേഷണമോ തുടർനടപടികളോ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News