'സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറി, കുട്ടികളെ വലിച്ചിഴച്ചു'; ഒഡീഷയിലെ ക്രിസ്ത്യൻ പള്ളിയിലെ ആക്രമണം പൊലീസിന്റെ നരനായാട്ടെന്ന് റിപ്പോർട്ട്

കഴിഞ്ഞ മാസം 22ന് ഉണ്ടായ പൊലീസ് അതിക്രമത്തിൽ മലയാളി വൈദികർ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു.

Update: 2025-04-16 08:09 GMT

ന്യൂഡൽഹി: ഒഡീഷയിലെ ക്രിസ്ത്യൻ പള്ളിയിലെ ആക്രമണം പൊലീസിന്റെ നരനായാട്ടെന്ന് റിപ്പോർട്ട്. സർക്കാരിന് നൽകിയ പരാതിക്ക് പിന്നാലെ നിയോഗിച്ച വസ്തുതാ പരിശോധനാ കമ്മിറ്റിയുടേതാണ് റിപ്പോർട്ട്. ആറ് അഭിഭാഷകരും ഒരു സാമൂഹ്യപ്രവർത്തകനും അടങ്ങുന്ന ഏഴംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുകയും കുട്ടികളെ വലിച്ചിഴക്കുകയും ചെയ്‌തെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം 22ന് ഉണ്ടായ പൊലീസ് അതിക്രമത്തിൽ മലയാളി വൈദികർ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News