പുൽവാമ ഭീകരാക്രമണം: സത്യപാൽ മാലിക്കിന്‍റെ ആരോപണത്തോട് പ്രതികരിക്കാതെ ബി.ജെ.പി

സത്യപാൽ മാലിക്കിന്റെ ആരോപണം ഗൗരവമേറിയതാണ്, പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്

Update: 2023-04-16 01:08 GMT

Satya Pal Malik

ഡല്‍ഹി: പുൽവാമ ഭീകരാക്രമണത്തെ കുറിച്ചുള്ള ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്‍റെ വെളിപ്പെടുത്തലിൽ പ്രതിരോധത്തിലായി ബി.ജെ.പിയും കേന്ദ്ര സർക്കാറും. ആരോപണത്തിൽ പ്രതികരിക്കാൻ ഇതുവരെ ബി.ജെ.പി തയ്യാറായിട്ടില്ല. സത്യപാൽ മാലിക്കിന്‍റെ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപൊരയിൽ സി.ആർ.പി.എഫ്‌ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. ദേശീയപാത 44ൽ അവന്തിപൊരക്ക് അടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ വാൻ, സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉഗ്രസ്ഫോടനത്തിൽ ബസിലെ 49 സൈനികർക്ക് ജീവൻ നഷ്ടമായി.

Advertising
Advertising

എന്നാൽ സംഭവം നടന്നു നാലു വർഷങ്ങൾക്കിപ്പുറമാണ് അന്നത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ നിർണായ വെളിപ്പെടുത്തൽ ഉണ്ടായത്. പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണ്. സർക്കാരിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയിൽ ഭീകരക്രമണത്തെ ഉപയോഗിച്ചു എന്നും സത്യപാൽ ആരോപിച്ചു. സ്വന്തം പാളയത്തിലെ ഒരു ഉന്നത നേതാവ് തന്നെ ഗുരുതരമായ ആരോപണം ഉയർത്തിയതോടെ ബി.ജെ.പി പ്രതിരോധത്തിലാണ്. പക്ഷെ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

അതേസമയം പുൽവാമ ഭീകരാക്രമണ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. സത്യപാൽ മാലിക്കിന്റെ ആരോപണം ഗൗരവമേറിയതാണ്, പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു കഴിഞ്ഞു. കർണാടക തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന സാഹചര്യത്തിൽ മാലിക്കിന്റെ വെളിപ്പെടുത്തൽ പ്രതിപക്ഷ പാർട്ടികൾ പ്രചാരണ ആയുധമാക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News