സാങ്കേതിക പിഴുവുകൾ ചൂണ്ടിക്കാട്ടി ആളുകളെ ഹിയറിംഗിന് വിളിപ്പിച്ച് ബുദ്ധിമുട്ടിക്കരുത്- മമത ബാനർജി

ജില്ല മജിസ്‌ട്രേറ്റുമാരുടെ യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയായിരുന്നു മമതയുടെ നിർദേശം

Update: 2026-01-21 07:32 GMT

കൊൽക്കത്ത: എസ്‌ഐആർ നടപടികളുടെ ഭാഗമായി ജനങ്ങളെ പീഡിപ്പിക്കരുതെന്ന് കർശന നിർദേശവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സുപ്രിംകോടതിയുടെ നിർദേശങ്ങൾ പാലിച്ച് മാത്രമേ എസ്‌ഐആറിന്റെ ഹിയറിംഗ്  നടത്താൻ പാടുള്ളു എന്നും രേഖകളിലെ സാങ്കേതിക പിഴുവുകൾ ചൂണ്ടിക്കാട്ടി ആളുകളെ ഹിയറിംഗിന് വിളിപ്പിച്ച് ബുദ്ധിമുട്ടിക്കരുതെന്നും മുഖ്യമന്ത്രി ജില്ല മജിസ്‌ട്രേറ്റുമാരോട് നിർദേശിച്ചു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സെക്രട്ടേറിയേറ്റിൽ നടന്ന ജില്ല മജിസ്‌ട്രേറ്റുമാരുടെ യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. രേഖകളിലെ സാങ്കേതികമായ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ആളുകളെ ഹിയറിംഗിനായി വിളിപ്പിക്കുന്നത് അവർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. മാനുഷികമായ പരിഗണനയോടെ വേണം ഉദ്യോഗസ്ഥർ ഈ വിഷയത്തെ സമീപിക്കാൻ.

Advertising
Advertising

സുപ്രിം കോടതി അംഗീകരിച്ചിട്ടുള്ള എല്ലാ രേഖകളും ഹിയറിംഗ് സമയത്ത് ഉദ്യോഗസ്ഥർ സ്വീകരിക്കണം. ഇതിൽ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ല. രേഖകൾ സമർപ്പിച്ചു കഴിഞ്ഞാൽ വോട്ടർമാർക്ക് കൃത്യമായ രസീത് നൽകുന്നുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റുമാർ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. നിശ്ചിത തീയതികളിൽ ഹിയറിംഗിന് എത്താൻ കഴിയാത്ത വോട്ടർമാർക്കായി മറ്റൊരു ദിവസം അനുവദിക്കുന്നതടക്കമുള്ള ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുടെ പേരിൽ സംസ്ഥാനത്തെ വികസന പരിപാടികളും ക്ഷേമപദ്ധിതകളും മുടങ്ങരുതെന്നും മമത ബാനർജി ഉദ്യോഗസ്ഥരോട് പറഞ്ഞു. നിയമപരമായ നടപടികൾ പാലിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ ഭയപ്പെടേണ്ടതില്ലെന്നും സംസ്ഥാന സർക്കാർ അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News