പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി
മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ജാമ്യം നല്‍കേണ്ട സ്ഥിതിയില്ലെന്ന് നിരീക്ഷിച്ചാണ് നടപടി
Update: 2025-01-17 09:27 GMT
ന്യൂ ഡൽഹി: നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ജാമ്യം നല്‍കേണ്ട സ്ഥിതിയില്ലെന്ന് നിരീക്ഷിച്ചാണ് നടപടി. വീട്ടുതടങ്കല്‍ അനുവദിക്കണമെന്ന ആവശ്യവും സുപ്രീം കോടതി നിരസിച്ചു.
ആരോഗ്യനില ചൂണ്ടിക്കാട്ടിയായിരുന്നു ഇ അബൂബക്കർ ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി വിശദമായ പരിശോധനകൾ നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്.