ശബരിമല സ്ത്രീ പ്രവേശനം; എന്‍.ഡി.എയുടെയും കോണ്‍ഗ്രസിന്റെയും യാത്രകള്‍ തുടങ്ങി 

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍.ഡി.എയുടെ രഥയാത്ര കാസർക്കോട് മധൂരിൽ നിന്നും തുടങ്ങി. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര പെർളയിൽ നിന്നും ആരംഭിച്ചു.

Update: 2018-11-08 14:35 GMT

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍.ഡി.എയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള യാത്രകള്‍ക്ക് കാസര്‍കോട് തുടക്കമായി. എന്‍.ഡി.എയുടെ ശബരിമല സംരക്ഷണ രഥയാത്ര കാസര്‍കോട് മധൂരില്‍ നിന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര പെര്‍ളയില്‍ നിന്നുമാണ് ആരംഭിച്ചത്.

Full View

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. 'വിശ്വാസം സംരക്ഷിക്കാന്‍ വര്‍ഗ്ഗീയത തുരത്താന്‍' എന്ന പ്രമേയത്തിലാണ് കെ. സുധാകരന്റെ യാത്ര.

Advertising
Advertising

Full View

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര കര്‍ണാടക മുന്‍ മുഖ്യമന്ത്രി യദിയൂരപ്പയാണ് ഉദ്ഘാടനം ചെയ്തത്. ഒ രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രഥത്തിന്റെ രൂപത്തില്‍ അലങ്കരിച്ച വാഹനത്തിലാണ് എന്‍.ഡി.എ യുടെ ശബരിമല സംരക്ഷണ യാത്ര. കാസര്‍കോട് നഗരത്തില്‍ പ്രയാണം നടത്തിയ രഥയാത്രയ്ക്ക് നീലേശ്വരത്ത് സ്വീകരണം നല്‍കി.

എന്‍.ഡി.എയുടെ സംസ്ഥാന നേതാക്കളും ബി.ജെ.പി കര്‍ണാടക നേതാക്കളും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍.ഡി.എയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള യാത്രകളില്‍ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

Tags:    

Similar News