നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്‌ക്കൊപ്പമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിലാണ് സർക്കാരിന്‍റെ മറുപടി

Update: 2022-06-01 05:07 GMT
Advertising

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് സർക്കാർ ഹൈക്കോടതിയിൽ. അതിജീവിത നൽകിയ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണെന്നും സർക്കാർ അറിയിച്ചു.  കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹരജിയിലാണ് സർക്കാരിന്‍റെ മറുപടി.

ദൃശ്യങ്ങൾ ചോർന്ന സംഭവംത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടർ നടപടികളുണ്ടാകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.  രണ്ട് തവണയാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തുറക്കപ്പെട്ടത്. 2018 ജനുവരി 9 നും ഡിസംബർ 13നുമാണ് മെമ്മറി കാർഡ് ആക്സസ് ചെയ്തിരിക്കുന്നത്.

ഇക്കാര്യം സ്ഥിരീകരിക്കുന്ന തിരുവനന്തപുരം എഫ്.എസ്.എൽ ഡയറക്ടറുടെ റിപ്പോർട്ടും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു.  ദിലീപിന്‍റെ പക്കൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.  മെമ്മറി കാർഡും അനുബന്ധ ഫയലുകളും 2018 ഡിസംബർ 13 നു മുമ്പ് പലതവണ ആക്സസ് ചെയ്യപ്പെട്ടിരിക്കാം എന്നും പ്രോസിക്യൂഷൻ അറിയിച്ചു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News