എഐ വഴി വ്യാജദൃശ്യം സൃഷ്ടിച്ച് പണം തട്ടിയ കേസ്: ബാങ്ക് അക്കൗണ്ടും വാട്ട്സ്ആപ്പ് നമ്പറും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതം

ഉത്തരേന്ത്യ കേന്ദ്രീകരിച്ചുളള ഫോൺ നമ്പർ വഴിയാണ് തട്ടിപ്പ് സംഘം രാധാകൃഷ്ണനുമായി ബന്ധപ്പെട്ടത്.

Update: 2023-07-16 06:23 GMT
Editor : anjala | By : Web Desk

കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി സുഹൃത്തിന്റെ ദൃശ്യം വ്യാജമായി സൃഷ്ടിച്ച് പണം തട്ടിയ കേസിൽ അന്വേഷണം ഊർജിതമാക്കി സെെ​ബർ പോലീസ്. ബാങ്ക് അക്കൗണ്ടും വാട്ട്സ്ആപ്പ് നമ്പറും കേന്ദ്രീകരിച്ചാണ് അന്വേഷണം. എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ഡീപ് ഫേക് ടെക്നോളജിയിലൂടെയാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് പാലാഴി സ്വദേശി പി എസ് രാധാകൃഷ്ണൻ ആണ് തട്ടിപ്പിനിരയായത്. കൂടെ ജോലി ചെയ്തിരുന്നയാളെന്ന് പരിചയപെടുത്തിയാണ് വീഡിയോ കോൾ ചെയ്ത് 40,000 രൂപ ആവശ്യപ്പെട്ടത്. ഗൂഗിൾപേ വഴി പണമയച്ചതിന് ശേഷമാണ് തട്ടിപ്പ് മനസിലായത്. ഈ സുഹൃത്തിൻ്റെ പേരിൽ രാധാകൃഷ്ണൻ്റെ മറ്റു സുഹൃത്തുക്കളോടും പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നു.

Advertising
Advertising

ജിയോ ബാങ്കിന്റെതാണ് അക്കൗണ്ട് നമ്പർ അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുളള ഫോൺ നമ്പർ വഴിയാണ് തട്ടിപ്പ് സംഘം രാധാകൃഷ്ണനുമായി ബന്ധപ്പെട്ടത് പോലീസ് അറിയിച്ചു.

Full View

ഒപ്പം ജോലി ചെയ്തിരുന്ന ആളാണ് എന്ന് പറഞ്ഞാണ് രാധാകൃഷ്ണനെ ഇയാൾ വിളിച്ചത്. കയ്യിലുണ്ടായിരുന്ന സു​​​ഹൃത്തിന്റെ നമ്പരിൽ നിന്നായിരുന്നില്ല കോൾ വന്നത്. ഭാര്യ സഹോദരിക്ക് സർജറിക്ക് പണം ആവശ്യമായി വന്നു. 40,000 രൂപ ഗൂഗിൾപേ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു. ഇങ്ങനെ ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട്. നിങ്ങളാണെന്ന് എങ്ങനെ വിശ്വസിക്കുമെന്ന് രാധാകൃഷ്ണൻ ചോദിച്ചു. ഉടനെ തന്നെ വീഡിയോ കോൾ ചെയ്തു. കോളിൽ മുഖം മാത്രമേ കാണിച്ചിരുന്നുളളു. ഏക​ദേശം അരമണിക്കൂർ സംസാരിച്ചു. എന്നാൽ സംസാരിക്കുമ്പോൾ ഇടയ്ക്ക് കോൾ കട്ട് ആവുകയും ചെയ്യുമായിരുന്നു രാധാകൃഷ്ണൻ പറഞ്ഞു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News