'രണ്ടു രൂപ കൺസഷൻ നാണക്കേട്'; തന്‍റെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനിച്ചെന്ന് മന്ത്രി ആന്‍റണി രാജു

കൺസെഷൻ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നതെന്ന് മന്ത്രി

Update: 2022-03-13 14:40 GMT

വിദ്യാർഥികളുടെ കൺസഷൻ നാണക്കേടെന്ന പരാമർശത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. തന്‍റെ പ്രസ്താവനയെ  ദുർവ്യാഖ്യാനം നടത്തുകയായിരുന്നു എന്ന് മന്ത്രി പറഞ്ഞു. നിലവിലെ കൺസെഷൻ നിരക്ക് നാണക്കേടാണ് എന്ന് താന്‍ പറഞ്ഞിട്ടില്ല. കൺസെഷൻ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്.  യാത്രാ നിരക്ക് വർധന അനിവാര്യമാണ്. വിദ്യാർഥി കൺസഷൻ ദോഷകരമായി ബാധിക്കാത്ത തരത്തിൽ വരുത്താനാണ് ആലോചനയെന്ന് മന്ത്രി പറഞ്ഞു.  വിദ്യാർഥി സംഘടനകളുമായി ആവശ്യമെങ്കിൽ ചർച്ച നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്താണെന്നും കെ എസ് യു വിന്‍റേത് രാഷ്ട്രീയ പ്രസ്താവനയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  ദാരിദ്ര രേഖയ്ക്ക് താഴെയുള്ള വിദ്യാർത്ഥികൾക്കായി യാത്ര സൗജന്യമാക്കുന്ന കാര്യവും പരിശോധിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

രണ്ട് രൂപ കൺസഷൻ തുകയായി നൽകാൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി  ഇന്ന് രാവിലെ പറഞ്ഞിരുന്നു. അഞ്ച് രൂപ കൊടുത്താൽ വിദ്യാർഥികൾ പണം തിരിച്ച് വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ കൺസഷൻ ഫീ വർധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കൺസഷൻ തുക ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ എസ്.എഫ്.ഐ അടക്കം നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. വിദ്യാർഥി കൺസെഷൻ അവകാശമാണെന്നും ഗതാഗത മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്നും കെ.എസ്.യുവും എം.എസ്.എഫ്പും ഫ്രറ്റേണിറ്റി മൂവ്മെന്‍റും അഭിപ്രായപ്പെട്ടു. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News