ആശമാരുടെ സ്ഥിതി ഇതരസംസ്ഥാന തൊഴിലാളികളേക്കാൾ മോശം; വിഷയം അനുഭാവപൂർവം പരി​ഗണിക്കണമെന്ന് കത്തോലിക്കാ ബാവ

'മഹാമാരിക്കാലത്ത് അവർ ചെയ്ത സേവനങ്ങൾ മലയാളിക്ക് മറക്കാനാകില്ല'.

Update: 2025-03-17 07:49 GMT

കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ വർക്കർർക്ക് ഐക്യദാർഢ്യവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ. സർക്കാർ വിഷയം അനുഭാവപൂർവം പരിഗണിക്കണമെന്ന് കത്തോലിക്കാ ബാവ ആവശ്യപ്പെട്ടു.

നമ്മുടെ നാട്ടിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നൽകുന്ന വേതനം എത്രയെന്നറിയാം. അവരേക്കാൾ മോശം സാഹചര്യത്തിലൂടെയാണ് ആശമാർ കടന്നുപോകുന്നത്. മഹാമാരിക്കാലത്ത് അവർ ചെയ്ത സേവനങ്ങൾ മലയാളിക്ക് മറക്കാനാകില്ല. ഓരോ കുടുംബത്തിൻ്റെയും നട്ടെല്ലാണ് അവരെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കത്തോലിക്കാ ബാവയുടെ പ്രതികരണം.

Advertising
Advertising

കത്തോലിക്കാ ബാവയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നമ്മുടെ നാട്ടിൽ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വേതനം നമുക്ക് അറിയാം. അവരേക്കാൾ മോശം സാഹചര്യത്തിലൂടെയാണ് ആശാ വർക്കർമാർ കടന്നുപോകുന്നത്. മഹാമാരിക്കാലത്ത് അവർ ചെയ്ത സേവനങ്ങൾ മലയാളിക്ക് മറക്കാനാകില്ല. നമ്മുടെ നാട്ടിലെ ഒരു മിനി നഴ്സായിട്ടുപോലും ആശാ പ്രവർത്തകരെ കാണാം. സാമൂഹിക ജീവിതത്തിൽ അവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ചും വീട്ടമ്മമാരാണ്, കുടുംബത്തിന്റെ വിഷമതകൾ മുഴുവൻ ഉള്ളിൽപ്പേറി ജീവിക്കുന്നവർ. ഓരോ കുടുംബത്തിന്റെയും നട്ടെല്ലാണ് അവർ. അതുകൊണ്ടുതന്നെ ആ സമരത്തെ അധികാരികൾ അനുഭാവപൂർവ്വം കാണണമെന്നാണ് സഭയുടെ നിലപാട്.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News