പേരാമ്പ്ര ബി.ജെ.പിയിലെ കൈക്കൂലി വിവാദം; അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു

ബി.ജെ.പി പ്രവർത്തകൻ പ്രജീഷിന്റെ പെട്രോൾ പമ്പിനെതിരായ സമരം അവസാനിപ്പിക്കാൻ നേതാക്കൾ പണം വാങ്ങിയെന്നാണ് പരാതി.

Update: 2023-01-11 06:18 GMT

കോഴിക്കോട്: പേരാമ്പ്രയിലെ ബി.ജെ.പി നേതാക്കൾ കൈക്കൂലി വാങ്ങിയെന്ന ആരോപണം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ബി.ജെ.പി പ്രവർത്തകൻ പ്രജീഷിന്റെ പെട്രോൾ പമ്പിനെതിരായ സമരം അവസാനിപ്പിക്കാൻ നേതാക്കൾ പണം വാങ്ങിയെന്നാണ് പരാതി.

പെട്രോൾ പമ്പിലെത്തി ബി.ജെ.പി നേതാക്കൾ പണം വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ശബ്ദരേഖയും പ്രജീഷ് പുറത്തുവിട്ടിരുന്നു. കല്ലോട് പ്രജീഷ് ഒരു പെട്രോൾ പമ്പ് തുടങ്ങുന്നുണ്ട്. അവിടെ മണ്ണിടിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപയാണ് ബി.ജെ.പി ജില്ലാ സെക്രട്ടറി മോഹനൻ അടക്കമുള്ളവർ ആവശ്യപ്പെട്ടത്.

Advertising
Advertising

ദേവർകോവിലിൽ പ്രജീഷിന് മറ്റൊരു പെട്രോൾ പമ്പുണ്ട്. ബി.ജെ.പി നേതാക്കൾ ഇവിടെയെത്തി 1,10,000 രൂപ വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പ്രജീഷ് പുറത്തുവിട്ടത്. അതിനിടെ ഇന്നലെ പേരാമ്പ്രയിലെ മണ്ഡലം ഭാരവാഹികളുടെ യോഗം നടക്കുന്നതിനിടെ കൈക്കൂലി വാങ്ങുന്നവർക്കെതിരെ നടപടി ആവാശ്യപ്പെട്ട് പ്രവർത്തകർ എത്തിയതോടെ യോഗം കയ്യാങ്കളിയിൽ കലാശിച്ചു. ഇത് സംബന്ധിച്ചും അന്വേഷണ സമിതി പരിശോധിക്കും.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News