'കുന്തിരിക്കം തെറിച്ചാണ് പൊള്ളലേറ്റത്'; മുറിവുകൾ കുട്ടി സ്വയം ഉണ്ടാക്കിയതാണെന്ന് ആവർത്തിച്ച് അമ്മ

മുറിവുകളുണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത് തെറ്റ് തന്നെയാണ്

Update: 2022-02-23 11:17 GMT

തൃക്കാക്കരയിൽ കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ മുറിവുകൾ കുട്ടി സ്വയം ഉണ്ടാക്കിയതാണെന്ന് ആവർത്തിച്ച് അമ്മ. കുന്തിരിക്കം തെറിച്ചാണ് പൊള്ളലേറ്റത്. പൊള്ളിയ ഭാഗം കുട്ടി കടിച്ച് കൂടുതൽ വലിയ മുറിവാക്കി. ജനലിൽ പിടിച്ചുകയറി താഴേക്ക് ചാടുന്നരീതിയിൽ മൂന്നാഴ്ചയായി കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം കാണുന്നതായും കുഞ്ഞിന്റെ അമ്മ മീഡിയവണിനോട് പറഞ്ഞു.

കുട്ടിയെ ആന്റണി ടിജിൻ മർദിക്കുന്നത് കണ്ടിട്ടില്ല. കുറുമ്പ് കാട്ടുന്നതിന് താൻ കുട്ടിയെ തല്ലിയിട്ടുണ്ട്. മുറിവുകളുണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത് തെറ്റ് തന്നെയാണ്. കുഞ്ഞിനെ ഇനി തനിക്ക് കിട്ടുമെന്ന പ്രതീക്ഷയില്ല. തൃക്കാക്കരയിൽ താമസമാക്കിയ ശേഷമാണ് കുട്ടിയുടെ പെരുമാറ്റം മാറിയത്. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

Advertising
Advertising

രണ്ടുമാസമായി കുട്ടിയിൽ അസ്വോഭാവികമാറ്റം കാണുന്നതായാണ് കുട്ടിയുടെ അമ്മയുടെ സഹോദരിയും പറയുന്നത്. കുഞ്ഞിന് സംസാരിക്കാനായാൽ സത്യം പുറത്ത് വരുമെന്നും അവർ പറഞ്ഞു.

കുന്തിരിക്കം കത്തിച്ചതിൽ നിന്നാണ് കുട്ടിക്ക് പൊള്ളലേറ്റതെന്നും താൻ മർദിച്ചിട്ടില്ലെന്നും മാതൃസഹോദരിയുടെ ഭർത്താവും പറഞ്ഞു. ഒളിവിൽ പോയിട്ടില്ലെന്നും കുട്ടിയുടെ അച്ഛൻ ഇറക്കിയ ഗുണ്ടകളെ പേടിച്ചാണ് മാറിനിൽക്കുന്നതെന്നും അവർ വെളിപ്പെടുത്തി.

അതേ സമയം ദേഹമാസകലം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. സ്വന്തം നിലയ്ക്ക് ശ്വസിക്കുന്നതിനാൽ കുട്ടിയെ വെൻറിലേറ്ററിൽ നിന്നും മാറ്റി. തൃക്കാക്കര സ്വദേശിയുടെ രണ്ടു വയസുകാരിയായ മകളാണ് കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News