പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി: സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

ചിത്രം പ്രചരിപ്പിച്ചതിന് ഡിവൈഎഫ്ഐ നേതാക്കളുൾപ്പെടെ 10 പേർക്കെതിരെയും കേസെടുത്തു

Update: 2021-11-28 07:42 GMT

പത്തനംതിട്ട തിരുവല്ലയിൽ സിപിഎം പ്രവർത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പ്രചരിപ്പിച്ചതിന് പ്രാദേശിക നേതാക്കൾക്കെതിരെ കേസ്. കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്ഐ നേതാവ് നാസർ എന്നിവരടക്കം 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കുറ്റക്കാരെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് സിപിഎം അറിയിച്ചു.

സിപിഎം മുന്‍ ബ്രാഞ്ച് കമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ യുവതിയാണ് പരാതി നല്‍കിയത്. 2021 മെയില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നും പീഡന ദൃശങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനും ഡിവൈഎഫ്ഐ നേതാവ് നാസറുമാണ് കേസിലെ മുഖ്യപ്രതികള്‍. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം ആർ മനു, തിരുവല്ല നഗരസഭാ കൗണ്‍സിലർ ഷാനി താജ് തുടങ്ങിയ 10 സിപിഎം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Advertising
Advertising

യുവതി നേരത്തെ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാന്‍ വൈകിപ്പിച്ചെന്ന് ആരോപണമുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടർന്നാണ് കേസില്‍ പ്രതി ചേർക്കപ്പെട്ടതെന്നാണ് ആരോപണ വിധേയരുടെ വിശദീകരണം. യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. സാമ്പത്തിക ആരോപണങ്ങളെ തുടർന്ന് പരാതിക്കാരിക്കെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്ന് തിരുവല്ല ഏരിയ സെക്രട്ടറി അറിയിച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News