സെക്യൂരിറ്റി ജീവനക്കാരന് സ്വിഗ്ഗി വിതരണക്കാരുടെ ക്രൂരമർദനം; 5 പേർ അറസ്റ്റിൽ

മുൻ വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ്

Update: 2023-01-30 08:08 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കാക്കനാട് സെക്യൂരിറ്റി ജീവനക്കാരന് സ്വിഗ്ഗി വിതരണക്കാരുടെ ക്രൂരമർദനം. കേസിൽ അഞ്ചുപേരെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.  തമിഴ് നാട് സ്വദേശി മഹാദേവൻ, തൃശ്ശൂർ സ്വദേശി കണ്ണൻ, ആലപ്പുഴ സ്വദേശികളായ ഉണ്ണി നിതിൻ, തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.   ആലപ്പുഴ സ്വദേശി അജീഷിനാണ് മർദനമേറ്റത്.

ഇടച്ചിറയിലെ ഫ്ലാറ്റിൽ സെക്യൂരിറ്റിയാണ് അജീഷ്. മുൻ വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നേരത്തെ സ്വിഗ്ഗി ജീവനക്കാരനും സെക്യൂരിറ്റി ജീവനിക്കാരും തമ്മിൽ പ്രശ്‌നം നടന്നിരുന്നു. സ്വിഗ്ഗി ജീവനക്കാരെ മർദിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിലാവുകയും ചെയ്തു.

Advertising
Advertising

പിന്നീട് ഇവർ ജാമ്യത്തിൽ ഇറങ്ങി. ഭക്ഷണ വിതരണത്തിന് കാക്കനാട് ഇടച്ചിറയിലെ ഫ്‌ലാറ്റിൽ എത്തിയപ്പോൾ അറസ്റ്റിലായവരിൽ ഒരാളായ സെക്യൂരിറ്റി ജീവനക്കാരനെ കാണുകയും തുടർന്ന് മറ്റു സ്വിഗ്ഗി ജീവനക്കാരെകൂടി വിളിച്ചു വരുത്തി മർദിക്കുകയുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ പരിക്ക് ഗുരുതരമല്ല.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News