കൈക്കൂലി കേസ്: ഇഡി അസി.ഡയറക്ടർ ശേഖർകുമാറിന് വിജിലൻസ് ഉടൻ നോട്ടീസ് നൽകും; ഡിജിറ്റൽ തെളിവുകൾ പലതും നശിപ്പിച്ച നിലയിൽ

കൈക്കൂലി പണം ഉപയോഗിച്ച് പ്രതികൾ ഭൂമി വാങ്ങിക്കൂട്ടിയെന്ന് കണ്ടെത്തല്‍

Update: 2025-05-21 07:24 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ മുഖ്യപ്രതി ശേഖർ കുമാറിനെതിരെ തെളിവുകൾ ശേഖരിച്ച് വിജിലൻസ്. ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖർ കുമാറിന് ഉടൻ നോട്ടീസ് നൽകും. ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടും വിജിലൻസിനോട് ഇഡി രേഖകൾ ആവശ്യപ്പെട്ടിട്ടില്ല.

അതേസമയം, കൈകൂലി പണം ഉപയോഗിച്ച് പ്രതികൾ ഭൂമി വാങ്ങി കൂട്ടിയെന്നാണ് വിവരം.പ്രതികളായ മോഹൻ മുരളി പുത്തൻവേലിക്കരയിൽ ഒന്നര ഏക്കർ ഭൂമി വാങ്ങി. രഞ്ജിത്ത് നായർ കൊച്ചി സിറ്റിയിൽ വീട് വാങ്ങി. പ്രതികൾ 20 കോടിയോളം രൂപ ഇഡി ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൈക്കൂലിയായി തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.  

Advertising
Advertising

പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോർമാറ്റ് ചെയ്ത അവസ്ഥയിലാണുള്ളത്. ഇതിന്‍റെ ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും വിജിലന്‍സ് അറിയിച്ചു. ഇഡി കേസ് ഒത്തുത്തീർപ്പിന്  വൻ തുകകൾ നൽകിയെന്നതുൾപ്പെടെ വിജിലൻസ് ഓഫീസിലേക്ക് പരാതിപ്രവാഹമാണ്.


Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News