കാമുകി ട്രെയിനു മുന്നിൽ ചാടി മരിച്ചു; മനംനൊന്ത് കാമുകൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

ഡ്രൈവറായ ശ്രീകാന്ത് മൂന്നു മാസം മുമ്പ് ഭർത്താവും രണ്ടു മക്കളുമുള്ള മഞ്ജുവിന്റെ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തിയതോടെയാണ് ഇവരുമായി പ്രണയത്തിലായത്

Update: 2022-04-29 10:24 GMT
Advertising

കാമുകി ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് കാമുകനും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. ആലുവ കുഴിവേലിപ്പടി പുത്തൻ വീട്ടിൽ മഞ്ജു(42)വാണ് ആലുവ ഗ്യാരേജിന് സമീപം വ്യാഴാഴ്ച വൈകിട്ട് ട്രെയിനിനു മുന്നിൽ ചാടിയത്. തുടർന്ന് ഇവിടെ നിന്ന് ഓട്ടോയിൽ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിനടുത്തെത്തി കാമുകനായ എടത്തല താഴത്തേടത്ത് വീട്ടിൽ ശ്രീകാന്ത് (39) പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ഇയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്.

ആലുവ നൊച്ചിമയിലെ ഒരു ഫാക്ടറി ജീവനക്കാരിയാണ് ഭർത്താവും രണ്ടു മക്കളുമുള്ള മഞ്ജു. മൂന്നു മാസം മുമ്പ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തിയിരുന്നു. ഇതിനിടെ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇത് മഞ്ജുവിന്റെ വീട്ടുകാർ അറിഞ്ഞിരുന്നു. ഇതേ തുടർന്നാണ് യുവതി യുവാവിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയത്. സംസാരിക്കുന്നതിനിടെ യുവതി റെയിൽവേ പാളത്തിലേക്ക് ഓടുകയായിരുന്നു. ഇരുവരുടേയും മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

Girlfriend and boyfriend commits suicide in Aluva

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News