'പരാതികൾക്ക് ഹൈക്കമാൻഡ് മറുപടി നൽകണം'; പുനഃസംഘടനയിൽ നിലപാട് കടുപ്പിച്ച് എ ഗ്രൂപ്പ്

ഗ്രൂപ്പിൻ്റെ പ്രതിഷേധത്തിൻ്റെ ആഴം അറിയിക്കാനാണ് മുതിർന്ന നേതാക്കളായ എം.എം ഹസനും ബെന്നി ബഹനാൻ എം.പിയും തന്നെ പരസ്യ പ്രതികരണവുമായെത്തിയത്

Update: 2023-06-06 03:27 GMT
Editor : ലിസി. പി | By : Web Desk

 തിരുവനന്തപുരം: ബ്ലോക്ക് അധ്യക്ഷൻമാരെ പ്രഖ്യാപിച്ചപ്പോൾ അർഹമായ പ്രാതിനിധ്യം കിട്ടാത്തതിനെ തുടർന്ന് ഇടഞ്ഞ എ ഗ്രൂപ്പ്, ഹൈക്കമാൻഡ് ഇടപെടലിനായി നീക്കം ശക്തമാക്കി. ഹൈക്കമാൻഡ് ഇടപെട്ട് ഉണ്ടാക്കിയ ധാരണകൾ കെ.പി.സി.സി നേതൃത്വം അട്ടിമറിച്ചുവെന്ന് സ്ഥാപിക്കാനായി തെളിവുകൾ നിരത്താനാണ് എ ഗ്രൂപ്പ് തീരുമാനം. മാത്രമല്ല തങ്ങളുടെ പക്ഷത്തുള്ള പലരെയും അടർത്തി മാറ്റാൻ പുനഃസംഘടനയുടെ മറവിലൂടെ വി.ഡി സതീശൻ ശ്രമിക്കുന്നുവെന്ന വികാരവും എ ഗ്രൂപ്പ് നേതൃത്വത്തിനുണ്ട്.

ഗ്രൂപ്പിൻ്റെ പ്രതിഷേധത്തിൻ്റെ ആഴം അറിയിക്കാനാണ് മുതിർന്ന നേതാക്കളായ എം.എം ഹസനും ബെന്നി ബഹനാൻ എം.പിയും തന്നെ പരസ്യ പ്രതികരണവുമായെത്തിയത്. ഇതിലൂടെ രണ്ട് തരത്തിലുള്ള സന്ദേശമാണ് എ ഗ്രൂപ്പ് നൽകുന്നത്. ഒന്ന് തങ്ങളുടെ പരാതി ഹൈക്കമാൻഡ് ഇടപെട്ട് പരിഹരിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നതാണ് . അതിനാലാണ് പരാതിയിൽ ഹൈക്കമാൻഡിൻ്റെ മറുപടി കാക്കുന്നതായി തുറന്ന് പറഞ്ഞത്.

Advertising
Advertising

മറ്റൊന്ന് വെട്ടിയൊതുക്കാൻ തീരുമാനിച്ചാൽ അതിന് നിന്ന് കൊടുക്കില്ലെന്ന് പാളയത്തിലുള്ളവരെ കൂടി ബോധ്യപ്പെടുത്തലാണ്. സ്ഥാനമാനങ്ങൾ നൽകി എ ഗ്രൂപ്പിലുള്ളവരെ അടർത്തിയെടുക്കാൻ ശ്രമിച്ചാൽ പഴയ ഗ്രൂപ്പ് ശക്തമാക്കുമെന്ന തുറന്ന് പറച്ചിൽ പ്രതിപക്ഷ നേതാവിനുള്ള മുന്നറിയിപ്പാണ്. ഗ്രൂപ്പുകൾ ഇടഞിട്ടും ബ്ലോക്ക് അധ്യക്ഷൻമാരുടെ പ്രഖ്യാപനം പൂർത്തിയാക്കിയ നേതൃത്വത്തിന് എ ഗ്രൂപ്പിൻ്റെ കലാപ കൊടി കണ്ടില്ലെന്ന് നടിച്ച് പുനഃസംഘടനയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനും കഴിയില്ല. എം.എൽ.എമാർ, എം.പിമാർ, കെ.പി.സി.സി ഭാരവാഹികൾ തുടങ്ങിയവരെ കൊണ്ട് സ്വന്തം ബ്ലോക്കുകളിലടക്കം തങ്ങളുടെ നിർദേശം പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് സ്ഥാപിക്കാനാണ് എ ഗ്രൂപ്പിൻ്റെ ശ്രമം .ഇതിലൂടെ നേതൃത്വത്തെ പ്രതികൂട്ടിലാക്കാൻ കഴിയുമെന്നാണ് എ ഗ്രൂപ്പിൻ്റെ കണക്ക് കൂട്ടൽ.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News