അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാർട്ടിയായി മാർക്സിസ്റ്റുകാർ അധഃപതിച്ചു: കെ. മുരളീധരൻ

തിരുത്താൻ ശ്രമിക്കുന്നവരെ നേതൃത്വം പുറത്താക്കുകയാണ് ചെയ്യുന്നതെന്നും മുരളീധരൻ പറഞ്ഞു

Update: 2026-01-24 14:24 GMT

തിരുവനന്തപുരം: അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാർട്ടിയായി മാർക്സിസ്റ്റുകാർ അധഃപതിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മാർക്സിസ്റ്റ് പാർട്ടിയുടെ മൂല്യച്യുതിയാണ് വെളിവാകുന്നത്. തിരുത്താൻ ശ്രമിക്കുന്നവരെ നേതൃത്വം പുറത്താക്കുകയാണ് ചെയ്യുന്നതെന്നും മുരളീധരൻ പറഞ്ഞു. ഈ അവസ്ഥയിലാണ് പാർട്ടി മുന്നോട്ടുപോകുന്നതെങ്കിൽ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളിയുടെ രാജ്യം ആവശ്യപ്പെട്ടത് ഫോട്ടോ വന്നതുകൊണ്ടല്ലെന്നും മുരളീധരൻ പറഞ്ഞു. ഫോട്ടോകൾ കാണിക്കുന്നത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണെന്നും ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ എസ്ഐടി പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ഒരാഴ്ച കഴിഞ്ഞാൽ പോറ്റിക്കും ജാമ്യം ലഭിക്കും. കൊള്ളക്കാർ രക്ഷപ്പെടുകയാണ്. ജയിലിൽ കിടക്കുന്നത് തന്ത്രി മാത്രമാണ്. റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ എല്ലാവരും പുറത്തിറങ്ങും. മുരളീധരൻ പറഞ്ഞു.

Advertising
Advertising

അതേസമയം, പ്രധാനമത്രിയുടെ തലസ്ഥാന സന്ദർശനത്തെ പരിഹസിച്ച് മുരളീധരൻ. പവനായി ശവമായി കൂടുതൽ ഒന്നും സംഭവിച്ചില്ല. അദ്ദേഹം പറഞ്ഞു. മൂന്ന് മണിക്കൂർ കൊണ്ട് കണ്ണൂർ എത്തുന്ന ബുള്ളറ്റ് ട്രെയിൻ അടക്കം വീരവാദമായിരുന്നു. പ്രധാനമന്ത്രി വരുമ്പോൾ ബിജെപി മേയർ സ്വീകരിക്കുമെന്ന് പറഞ്ഞു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയർ എയർപോർട്ടിൽ പോയില്ല. മേയറെ കിട്ടിയിട്ടും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ കയറ്റിയില്ല. മുരളീധരൻ പറഞ്ഞു.

പ്രധാമന്ത്രിയുടെ കോൺഗ്രസ് ലീഗ് പരാമർശത്തിൽ അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും നരേന്ദ്ര മോദിയേക്കാൾ വർഗീയവാദി വേറേയില്ലെന്നും മുരളീധരൻ പറഞ്ഞു. രാജ്യത്തെ കോണ്‍ഗ്രസുകാര്‍ മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകളും മുസ്‌ലിം ലീഗിനെക്കാള്‍ വലിയ വര്‍ഗീയവാദികളുമായി മാറി എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News