രമ്യ ഹരിദാസിന് നേരെയുള്ള ആക്രമണം; സിപിഎമ്മില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കെ. സുധാകരന്‍

രമ്യാ ഹരിദാസിനെ നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും പൊലീസ് കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു

Update: 2021-06-13 15:52 GMT
Editor : Nidhin | By : Web Desk
Advertising

രമ്യ ഹരിദാസിന് നേരെയുണ്ടായ അതിക്രമം ഒരു രാഷ്ട്രീയ പാർട്ടിയുടെ അധഃപതനത്തിന്‍റെ ഉദാഹരണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. സിപിഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കെ. സുധാകരന്‍.  രമ്യാ ഹരിദാസിനെ നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും പൊലീസ് കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. 

ഗ്രൂപ്പ് അഴിച്ചുപണിയില്‍ പ്രവർത്തകരുടെ വികാരം മാനിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും കെ. സുധാകരന്‍ പറഞ്ഞു. പ്രവർത്തകർ കാര്യങ്ങൾ മനസിലാക്കി കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. 

ഇന്ന് വൈകുന്നേരം ആലത്തൂരില്‍ വച്ചാണ് രമ്യ ഹരിദാസിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി ഭീഷണി മുഴക്കിയത്.  ആലത്തൂർ ടൗണിൽ ഒരു പരിപാടി കഴിഞ്ഞ് ഓഫീസിലേക്ക് രമ്യ ഹരിദാസ് മടങ്ങും വഴിയാണ് സംഭവം. സിപിഎം പ്രാദേശിക നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായ നാസർ ആലത്തൂരിന്‍റെ നേതൃത്വത്തിലാണ് എംപിയെ തടഞ്ഞത്.

രമ്യ ഹരിദാസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്- ഹരിത കർമസേന വളണ്ടിയറുമായി സംസാരിച്ചതിനു ശേഷം മടങ്ങി വരുന്നതിനിടെ വാഹനത്തിൽ കയറും മുമ്പ സിപിഎം പ്രവർത്തകർ അപമര്യാദയായി സംസാരിച്ചെന്നും, ഇനി ഇങ്ങോട്ട് കാലുകുത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി-സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചുവെന്നും പരാതിയിലുണ്ട്. തർക്കത്തിന്റെ കുറച്ച് ഭാഗങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി രമ്യ ഹരിദാസ് എംപി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയാണ് എംപി ഓഫീസിലേക്ക് മടങ്ങിയത്.


Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News