തദ്ദേശ തെരഞ്ഞെടുപ്പിലെ പുതിയ കരട് പട്ടികയിൽ വലിയ അപാകതകളെന്ന് കെ.എസ് ശബരീനാഥ്

തിരുവനന്തപുരം കോർപ്പറേഷനിൽ പ്രാഥമികമായി നടത്തിയ പരിശോധനയിൽ 400ലേറെ ഇരട്ട വോട്ടുകൾ കണ്ടെത്തി.

Update: 2025-09-30 10:15 GMT

Photo | MediaOne

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പുതിയ കരട് പട്ടികയിൽ വലിയ അപാകതകളുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥ്. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചനയില്ലാതെ സവിശേഷ നമ്പർ തീരുമാനിച്ചതിൽ ദുരൂഹതയുണ്ട്. കള്ളവോട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും ചേർന്ന് സാധൂകരിക്കുന്നു.

ഇന്നലെ പ്രസദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് വോട്ടർ ഐഡി നമ്പർ ഒഴിവാക്കിയെന്നും ശബരീനാഥ് പറഞ്ഞു. ഒരേ വോട്ടർ ഐഡിയിൽ ഉള്ളയാൾക്ക് രണ്ടിടങ്ങളിൽ വോട്ടുണ്ട്. എന്നാൽ എസ്ഇസി നമ്പർ (പുതിയ ഒമ്പത് അക്ക നമ്പർ) വ്യത്യസ്തമാണ്.

എസ്ഇസി നമ്പർ ഉപയോഗിച്ച് രണ്ടിടങ്ങളിലും വോട്ട് ചെയ്യാനാകും. സവിശേഷ നമ്പർ ഉപയോഗിച്ച് മാത്രം രാഷ്ട്രീയ പാർട്ടികൾക്ക് എങ്ങനെ വോട്ടർമാരെ വെരിഫൈ ചെയ്യാനാവുമെന്നും അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിൽ പ്രാഥമികമായി നടത്തിയ പരിശോധനയിൽ 400ലേറെ ഇരട്ട വോട്ടുകൾ കണ്ടെത്തി. സവിശേഷ നമ്പർ കൊണ്ടുവന്നത് കൃത്യമായി പരിശോധിക്കാതെ ഇതാർക്ക് വേണ്ടി കൊണ്ടുവന്നെന്നും ശബരിനാഥൻ ചോദിച്ചു. ഇരട്ട വോട്ടുള്ളവർക്ക് വ്യത്യസ്ത സവിശേഷ നമ്പർ നൽകി കള്ളവോട്ടുകൾ സാധൂകരിക്കുകയാണെന്നും ശബരീനാഥ് ആരോപിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News