'ഈ മോൾ ഒരു ഹൗസ് സർജനാണ്, അത്ര എക്‌സ്പീരിയൻസ്ഡല്ല'; ഡോക്ടറുടെ കൊലപാതകത്തിൽ മന്ത്രി വീണാ ജോർജ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ വന്ദന ദാസ് ആണ് കൊല്ലപ്പെട്ടത്.

Update: 2023-05-10 06:51 GMT

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ ഹൗസ് സർജനാണെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശത്തിനെതിരെ വിമർശനമുയരുന്നു.

''ഈ മോൾ ഒരു ഹൗസ് സർജനാണ്, അത്ര എക്‌സ്പീരിയൻസ്ഡല്ല. അതുകൊണ്ട് ഇങ്ങനെ ഒരു ആക്രമണമുണ്ടായപ്പോൾ ഭയന്നുപോയിട്ടുണ്ടാകും എന്നാണ് മറ്റു ഡോക്ടർമാർ പറഞ്ഞത്''-ഇതായിരുന്നു മന്ത്രിയുടെ വാക്കുകൾ.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ വന്ദന ദാസ് ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ നാലരയോടെ പൊലീസ് വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. പ്രതി അക്രമാസക്തനായപ്പോൾ ഇയാളെ ഒരു വാർഡിലിട്ട് പൂട്ടി. അപ്പോൾ ഈ വാർഡിൽ അകപ്പെട്ടുപോയ ഡോക്ടറെ പ്രതി കുത്തുകയായിരുന്നു. യു.പി സ്‌കൂൾ അധ്യാകനായ പ്രതി ലഹരിക്ക് അടിമയായതിനാൽ സസ്‌പെൻഷനിലാണ്.

Advertising
Advertising

ആറിൽ കൂടുതൽ കുത്തുകളാണ് വന്ദനയുടെ ശരീരത്തിലുള്ളത്. കഴുത്തിലും മുതുകിലും നെഞ്ചിലും ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കാണ് തുളച്ചുകയറിയത്. ഗുരുതരമായി പരിക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപമായി വലിയ പ്രതിഷേധമാണ് നടക്കുന്നത്. മൂന്നു മണിക്ക് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. ഹൗസ് സർജൻസ് അസോസിയേഷനും പി.ജി ഡോക്ടർ അസോസിയേഷനും എം.ബി.ബി.എസ് വിദ്യാർഥികളും സമരത്തിൽ പങ്കെടുക്കു. വിഷയത്തിൽ ഉച്ചക്ക് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും.

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News