ബിജെപിയില്‍ ചേര്‍ന്നെന്ന് പറഞ്ഞ് പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ രാജേന്ദ്രനെ സഖാക്കള്‍ കൈകാര്യം ചെയ്യണം, പണ്ട് ചെയ്യാന്‍ മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കരുത്; എം.എം മണി

ആര്‍എസ്എസിലോ ബിജെപിയിലോ ഏത് പൂനായില്‍ ചേര്‍ന്നാലും സിപിഎമ്മിന് ഒരു കോപ്പുമില്ലെന്നും മണി പറഞ്ഞു

Update: 2026-01-25 12:45 GMT

ഇടുക്കി: ബിജെപിയില്‍ ചേര്‍ന്ന സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ ഭീഷണിയുമായി മുതിര്‍ന്ന സിപിഎം നേതാവ് എം.എം മണി. പണ്ട് ചെയ്യാന്‍ മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്നും ആര്‍എസ്എസിലോ ബിജെപിയിലോ ഏത് പൂനായില്‍ ചേര്‍ന്നാലും സിപിഎമ്മിന് ഒരു കോപ്പുമില്ലെന്നും മണി പറഞ്ഞു. മൂന്നാറില്‍ സംഘടിപ്പിച്ച പാര്‍ട്ടി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മണി.

'രാജേന്ദ്രന്‍ ബിജെപിയുടെ ഓഫീസില്‍ പോയി മെമ്പര്‍ഷിപ്പ് എടുത്തിരിക്കുകയാണ്. അതിന് ഞങ്ങള്‍ക്കെന്ത് സംഭവിക്കാനാ. അയാളെവിടെ പോയി തുലഞ്ഞാലും ഞങ്ങള്‍ക്ക് എന്തേലും പ്രശ്‌നമുണ്ടോ? അയാളെവിടെ പോയി ചേര്‍ന്നാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ബാധിക്കുന്ന പ്രശ്‌നമല്ല. ബിജെപിയില്‍ കേറിയെന്ന് കരുതി മെക്കട്ട് കയറാനാണ് രാജേന്ദ്രന്റെ ശ്രമമെങ്കില്‍ പണ്ട് ചെയ്യാന്‍ മടിച്ചതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നാണ് പറയാനുള്ളത്.' രാജേന്ദ്രനോട് തര്‍ക്കിക്കാനൊന്നും ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും പുകഞ്ഞ കൊള്ളി പുറത്താണെന്നും മണി പറഞ്ഞു.

Advertising
Advertising

പാര്‍ട്ടിക്കെതിരെ ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍ തല്ലിക്കൊല്ലണമെന്നാണ് എനിക്ക് പറയാനുള്ളത്. വെറുതെ വിടാന്‍ പാടില്ല. നന്ദികേട് കാണിക്കാന്‍ പാടുണ്ടോ? ചുമ്മാതല്ല, പെന്‍ഷന്‍ മേടിച്ച് ഞണ്ണാം രാജേന്ദ്രന്. എംഎല്‍എ ആയിരുന്നാല്‍ ഞണ്ണാം. ജനിച്ചത് മുതല്‍ രാജേന്ദ്രനെ എംഎല്‍എ ആയി ചുമക്കേണ്ട ബാധ്യത എന്താണുള്ളത്? അയാള്‍ എവിടെ പോയി ചേര്‍ന്നാലും ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ നേരിടും. മണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മണിയുടെ ഭീഷണിക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. മണിയുടെ പരാമര്‍ശം നേതാക്കളുടെ അറിവോടെയെന്ന് മധ്യമേഖല അധ്യക്ഷന്‍ എന്‍.ഹരി പറഞ്ഞു. രാജേന്ദ്രന്റെ മേല്‍ പൂഴിമണല്‍ വീഴാന്‍ അനുവദിക്കില്ലെന്നും എം.എം മണിയുടെ മറ്റേ പണി ബിജെപിയോട് വേണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News