നെടുമങ്ങാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ആറ് പേര്‍ കസ്റ്റഡിയില്‍

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്

Update: 2023-04-24 01:44 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: നെടുമങ്ങാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ആനാട് സ്വദേശി രതീഷിനാണ് വെട്ടേറ്റത്. രതീഷിനെ ആക്രമിച്ച ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 9 30 യാണ് രതീഷിന് നേരെ ആക്രമണം ഉണ്ടാകുന്നത്. കമ്പി പാരയും വടിവാളും ഉപയോഗിച്ചായിരുന്നു ആറംഗ സംഘത്തിൻറെ ആക്രമണം.

ചുള്ളിമാനൂർ സ്വദേശി വിനീത്, ആനാട് സ്വദേശികളായ മിഥുൻ, അതുൽരാജ്, പനയമുട്ടം സ്വദേശി റിയാസ്, പനവൂർ സ്വദേശികളായ നിസാമുദ്ധീൻ, കിരൺ എന്നിവരാണ് പിടിയിലായത്. ഒരാഴ്ച മുൻപ് ആനാട് ടർഫിൽ രതീഷും പ്രതികളിൽ ഒരാളായ വിനീതും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.ഈ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

Advertising
Advertising

സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട സംഘം കന്യാകുമാരിയിലെ ഒരു ലോഡ്ജിൽ മുറി എടുത്തു. ഇവിടെ നിന്നാണ് ഇന്നലെ പുലർച്ചെ പൊലീസ് ഇവരെ പിടികൂടിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഗുരുതരമായ പരുക്കേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News