നവകേരള സദസ്സ് സമാപനം നാളെ വട്ടിയൂർക്കാവിൽ

കേരളത്തിലെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിസഭയൊന്നാകെ 140 നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തുന്നത്.

Update: 2023-12-22 05:10 GMT

തിരുവനന്തപുരം: ആരോപണ പ്രത്യാരോപണങ്ങളും വിവാദങ്ങളും പിന്നിട്ട് നവകേരള സദസ്സ് നാളെ സമാപിക്കും. പാറശ്ശാല, അരുവിക്കര, നെയ്യാറ്റിൻകര, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം. നാളെ വട്ടിയൂർക്കാവിലാണ് സമാപനം. അതിനിടെ ആറ്റിങ്ങലിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം.

കേരളത്തിലെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിസഭയൊന്നാകെ 140 നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തുന്നത്. യാത്രയുടെ തുടക്കം മുതൽ ആരോപണങ്ങളും കൂട്ടിനുണ്ടായിരുന്നു. യാത്രക്കായി ആഡംബര ബസ് തയ്യാറാക്കിയതായിരുന്നു ആദ്യത്തെ വിവാദം. പിന്നീട് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാർ മർദിച്ചതും മുഖ്യമന്ത്രി അതിനെ രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിച്ചതും വിവാദമായി.

Advertising
Advertising

പരിപാടി സമാപനത്തിലേക്ക് അടുക്കുമ്പോൾ യൂത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവർത്തകർ പല സ്ഥലങ്ങളിലും പരസ്യമായ ഏറ്റുമുട്ടലിലേക്ക് മാറിയിട്ടുണ്ട്. ഇന്നലെ ആറ്റിങ്ങലിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ച് രണ്ട് പഞ്ചായത്തുകളിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News