കാട്ടുപന്നിയെ കൊല്ലാൻ അധികാരം നൽകുന്ന ഉത്തരവ് പുറത്ത്: വിഷപ്രയോഗം പാടില്ലെന്ന് നിർദേശം

കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കർഷകരുടെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനമുണ്ടായത്

Update: 2022-05-28 12:12 GMT
Editor : afsal137 | By : Web Desk
Advertising

കാട്ടുപന്നിയെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന ഉത്തരവ് പുറത്തിറക്കി. വിഷപ്രയോഗം പാടില്ലെന്നും ഷോക്കൽപ്പിച്ച് കൊല്ലരുതെന്നും ഉത്തരവിൽ നിർദേശിക്കുന്നു. പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണ് കാട്ടുപന്നിയെ കൊല്ലാൻ അനുമതി നൽകേണ്ടത്. കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കർഷകരുടെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനമുണ്ടായത്.

ഇതുവരെ വൈൽഡ് ലൈഫ് വാർഡൻമാരാണ് കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നൽകേണ്ടിയിരുന്നത്. ഇത് കാലതാമസം വരുത്തുന്നു എന്ന പരാതി മലയോര മേഖലകളിൽ നിന്ന് വ്യാപകമായി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻ, സെക്രട്ടറി എന്നിവർക്കു കൂടെ അധികാരം നൽകുന്നത്. വെടിവെച്ച് കൊല്ലാൻ ലൈസൻസുള്ളവരുടെ പാനൽ അതത് തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കണം. കാട്ടുപന്നികളെ കുരുക്കിട്ട് പിടിക്കാനും അനുമതിയുണ്ട്. പുതിയ ഉത്തരവ് കർഷകർക്ക് ആശ്വാസമെന്ന് താമരശ്ശരി രൂപത ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News